الأحد، 3 يوليو 2011

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം.


ശങ്കരങ്കുട്ടിക്കൊരു ജോലി വേണം.




സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ നിന്ന് വാങ്ങുന്ന ടിക്കറ്റില്‍ ഇടയ്ക്കിടക്ക് പ്രൈസ്‌ വീഴുന്നതിനാല്‍ നല്ല ചിലവായിരുന്നു. ടിക്കറ്റ്‌ ബാക്കി വന്നാലും ചിലപ്പോൾ അയ്യായിരമോ പതിനായിരമോ ആ ടിക്കറ്റിൽ കിട്ടാറുണ്ട്‌.

ഇനി പറഞ്ഞിട്ടെന്താ?

ടിക്കറ്റ്‌ നിരത്തി വെക്കാനുള്ള പലക പിടിപ്പിച്ച സൈക്കിൾ അധിക സമയവും തള്ളിക്കൊണ്ടാണ്‌ ശങ്കരങ്കുട്ടി വിൽപന നടത്തിയിരുന്നത്‌. സാധാരണയിൽ കവിഞ്ഞ തടിയുള്ളതിനാൽ 'ആന സൈക്കിൾ ചവിട്ടുന്നു' എന്നു പറഞ്ഞ്‌ എല്ലാവരും കളിയാക്കും. അത്രയൊന്നും ഇല്ലെങ്കിലും അൽപം തടി കൂടുതലാണ്‌.

ഭാര്യയും മക്കളുമുള്ള ഒരു മുപ്പത്തഞ്ചുകാരൻ തടിയന്‌ മറ്റെന്ത്‌ ജോലിയാണ്‌ പറ്റുക? ഇപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു. ഇനിയെന്ത്‌..എന്നാലോചിച്ചിട്ട്‌ ഒരു പിടിയുമില്ല ശങ്കരങ്കുട്ടിക്ക്‌.

തറവാട്ടുവക അമ്പലത്തിലെ ഉത്സവമാണിന്ന്. പത്തറുപത്‌ കുടുംബം ഉണ്ടെങ്കിലും അമ്പലം നോക്കി നടത്താന്‍ ആർക്കും അത്ര താൽപര്യമില്ലായിരുന്നു. ഇടയ്ക്ക്‌ ആർക്കെങ്കിലും തോന്നുമ്പോൾ ഒരനക്കമൊക്കെ കുറച്ചുനാൾ ഉണ്ടാകും. പിന്നെ വീണ്ടും പഴയ പടി. എന്നിരുന്നാലും നോട്ടീസ്‌ അടിക്കുന്നത്‌ പോലെ ആണ്ടുതോറും നടത്തിവരാറുള്ള ഉത്സവം ഇത്തവണയും വിപുലമായ കാര്യപരിപാടികളോടെ കൊണ്ടാടുന്നു.

ഗോവിന്ദമാമയാണ്‌ ഇപ്പോൾ അമ്പലത്തിന്റെ പ്രമാണി. എല്ലാം നോക്കുന്നതും നടത്തുന്നതും അങ്ങേര്‌ തന്നെ. ഗോവിന്ദമാമ പറയുന്നതിനപ്പുറം മറുത്തൊരു വാക്ക്‌ മറ്റാർക്കുമില്ല.

നാലു കൊല്ലം മുൻപ്‌ അച്ഛൻ മരിക്കുന്നത്‌ വരെ എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്‌ വലിയ ജനക്കൂട്ടമെത്തും. ദൂരസ്ഥലങ്ങളിൽ നിന്നുപോലും അച്ഛന്റെ 'തുള്ളൽ' കാണാൻ ആളുകളെത്തുക പതിവാണ്. ശേഖരന്റെ ദേഹത്ത്‌ ദേവി കേറിയാൽ അതൊരു കാഴ്ചയായിരുന്നെന്നാണ്‌‍ ഓരോരുത്തരും പറയാറ്‌. മെലിഞ്ഞ ശരീരത്തിൽ ചുവന്ന കച്ച ചുറ്റി അരമണിയും കിലുക്കി ഉയരത്തിൽ ചാടിത്തുള്ളി, തല വെട്ടിപ്പൊളിച്ച്‌ ചോരയൊലിപ്പിക്കുന്ന രൗദ്രഭാവത്തിനു മുന്നിൽ ഭയവും ഭക്തിയും നിറഞ്ഞ ഒരന്തരീക്ഷം പിറവി കൊള്ളും. ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം വാളിന്റെ രണ്ടറ്റത്തും ഓരോ കൈകൊണ്ട്‌ പിടിച്ച്‌ ഒരു കാലുയർത്തി ചുവടു വെച്ചുള്ള നൃത്തം കണ്ടുനിൽക്കാൻ ശേലാണ്‌.

കലിയിറങ്ങിയാൽ ചുറ്റമ്പലത്തിനകത്ത്‌ കയറ്റി തലയിലെ മുറിവുകളിൽ മഞ്ഞൾപ്പൊടി പൊത്തി വെച്ച്‌ പുറത്ത്‌ നിന്ന് പൂട്ടും. പിന്നീടവിടെ നിൽക്കാറില്ല. എന്തൊക്കെയായാലും അച്ഛനല്ലേ?

പിന്നെ കുറച്ചു നേരത്തേക്ക്‌ ഭ്രാന്ത്‌ കയറിയത്‌ പോലെയാണെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതുകൊണ്ടാണത്രെ ചുറ്റമ്പലത്തിനകത്താക്കി പൂട്ടുന്നത്‌. ശങ്കരങ്കുട്ടിക്കെന്തോ അതത്ര ഉൾക്കൊള്ളാനായില്ല.

തുടർന്ന് ജീവിക്കാനുള്ള വഴി മുട്ടിയതിനാലാണ്‌ തുള്ളലിൽ ആദ്യം അത്ര വിശ്വാസമില്ലായിരുന്നെങ്കിലും ഭാര്യയുടെ നിർബന്ധത്തിന്റെ പേരിലെന്ന വ്യാജേന ദേവിയുടെ കോമരമാകാൻ തയ്യാറായത്‌.

അവൾ പറയുന്നതിലും കാര്യമുണ്ട്‌. കാശുള്ളവരും ഇല്ലാത്തവരുമായി ഏറെ കുടുംബങ്ങൾ ചേർന്നതാണ്‌ തറവാട്‌. അവരെ മുഷിപ്പിക്കാതെ അവരുടെ ഇഷ്ടങ്ങൾക്കൊത്ത്‌ നീങ്ങിയാൽ ഒരു ഭാവി ഉണ്ടായിക്കൂടെന്നില്ല. വെളിച്ചപ്പാട്‌ എന്ന നിലയിൽ പേരുകേട്ട ശേഖരന്റെ മകൻ മറ്റുള്ളവരെ നിഷേധിച്ചാൽ ഒരു നിഷേധി എന്ന പേര്‌ സമ്പാദിക്കാം എന്നല്ലാതെ.....

ക്ഷേത്രത്തിനു കിഴക്കു വശത്ത്‌ പത്തിരുന്നൂറ്‌ അടി ദൂരെ ക്ഷേത്രത്തിനഭിമുഖമായാണ്‌ എഴുന്നുള്ളിപ്പിനു വേണ്ട സജ്ജീകരണങ്ങളുടെ ആരംഭം. കലശക്കുടവും അരമണിയും വാളും ചിലമ്പും ചുവന്ന കച്ചയും ചൂരൽ വടിയും ഒക്കെയായി ഏറ്റവും കിഴക്കെ അറ്റത്ത്‌ ഒരു നിര. അവർക്കു തൊട്ടുമുന്നിലായി സാവധാനത്തിൽ തുടങ്ങിയ കൊമ്പു വിളികളും ചെണ്ടമേളവും ആരംഭിച്ചിരിക്കുന്നു. നാലു മണിയായിട്ടും പൊള്ളുന്ന ചൂട്. ചെണ്ടമേളം മുറുകിയാൽ ദേവി നൃത്തത്തിൽ വരും.

എല്ലാ കണ്ണുകളും ശങ്കരങ്കുട്ടിയിലേക്ക്‌.

കുളിച്ച്‌ കുറി തൊട്ട്‌ വെളുത്ത ഒറ്റമുണ്ടുടുത്ത്‌ കൈകെട്ടി അനങ്ങാതെ നിലപാണ്‌ ശങ്കരങ്കുട്ടി. ഒരു ഭാവവ്യത്യാസവുമില്ല. കൂടി നിൽക്കുന്നവരിൽ പരിചയക്കാരെ കണ്ടപ്പോൾ ചമ്മൽ തോന്നാതിരുന്നില്ല. തന്നെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ്‌ ആവേശമായി.

തുള്ളലിൽ ഒരു കന്നിക്കാരൻ എന്നതിനാൽ ശങ്കരങ്കുട്ടിയുടെ തൊട്ടടുത്തായി പരിചയ സമ്പന്നരായ രണ്ട്‌ മദ്ധ്യവയസ്ക്കരും, അൽപം കരുത്തുള്ള മൂന്ന് ചെറുപ്പക്കാരും നിലയുറപ്പിച്ചിരുന്നു. അവരാണ്‌ പുതിയ കോമരത്തിന്റെ സുരക്ഷ നോക്കേണ്ടത്‌.

ശങ്കരങ്കുട്ടിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കാണാതിരുന്നത്‌ എല്ലാവരിലും നിരാശ പരത്തി. കിഴക്കു നിന്നു പടിഞ്ഞാട്ട്‌ തിരിഞ്ഞു നിൽക്കുന്ന ശങ്കരങ്കുട്ടി നേരെ അമ്പലത്തിലേക്ക്‌ നോക്കി. അമ്പലത്തിന്റെ ഇരുട്ട്‌ നിറഞ്ഞ ശ്രീകോവിലിൽ കിഴക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദേവി വിഗ്രഹം, ചുറ്റും കത്തുന്ന വിളക്കുകളുടെ പ്രകാശത്തിൽ നന്നായി ശോഭിച്ചു.

ദേഹമാസകലം ഒരു തരിപ്പ്‌ അനുഭവപ്പെട്ടു. പെട്ടെന്ന് കണ്ണുവെട്ടിച്ച്‌ ശ്രീകോവിലിനു പുറത്തായി മരത്തിന്റെ അഴികൾ കൊണ്ട്‌ നിർമ്മിച്ച ചുറ്റമ്പലത്തിന്‌ പുറത്തേക്ക്‌ നോക്കി. ചുറ്റും ചെറിയ മുല്ലത്തറകളിൽ വ്യത്യസ്ഥമായ മൂർത്തികൾ വേറെയും. മുത്തപ്പൻ, വിഷ്ണുമായ, കണ്ഠാകർണ്ണൻ, ഹനുമാൻ എന്നിങ്ങനെ തിരിച്ചറിയാൻ പേരെഴുതിവെച്ചിരിക്കുന്നു ഓരോന്നിലും. വീണ്ടും ദേവിയിൽ തന്നെ കണ്ണുടക്കി.

കള്ള്‌ കുടിച്ചവനെപ്പോലെ ബാലൻസ്‌ തെറ്റുന്നതായി തോന്നി. നിന്നനിൽപിൽ നിന്ന് കാലുകൾ അനങ്ങാതെ, കൈകൾ അഴിക്കാതെ ശരീരത്തിന്റെ നടുഭാഗം പിന്നിലേക്ക്‌ വളഞ്ഞു പോയി. ബാലൻസ്‌ തെറ്റും എന്നാകുന്നതിനു മുൻപ്‌ സുരക്ഷക്കാർ പിന്നിലൂടെ പിടിച്ചു.

പരിചയസമ്പന്നർ നീളത്തിലുള്ള കച്ചയെടുത്ത്‌ തിടുക്കത്തിൽ ശങ്കരങ്കുട്ടിയെ അണിയിച്ചു. എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്ന ചെണ്ടമേളത്തിലെ മൂപ്പൻ കൊട്ട്‌ കൊഴുപ്പിച്ചു. അലറുന്ന കൊമ്പുവിളിക്കൊപ്പം 'തുള്ളട്ടങ്ങനെ...തുള്ളട്ടങ്ങനെ...' എന്ന താളത്തിലായി ചെണ്ടയിൽ നിന്നുള്ള ശബ്ദം. അരമണി കൂടി കെട്ടിയതോടെ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മ നഷ്ടപ്പെടുന്നത്‌ പോലെ തോന്നി.

ശ്രീകോവിലിലെ വെളിച്ചവും ദേവി വിഗ്രഹവും ചെണ്ടയുടെ ഭ്രമാത്മകമായ താളവും മാത്രമായി ശങ്കരങ്കുട്ടിയിൽ. കയ്യും കാലും അനങ്ങാതെ വെള്ളമുണ്ട് മാത്രം വിറക്കുന്നത്‌ ഇപ്പോൾ കാണാം. ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടു.

പെട്ടെന്ന് ഇളകിമറിഞ്ഞ്‌ ഉയർന്ന് ചാടി. കിണ്ടിയിൽ പിടിച്ചിരുന്ന വെള്ളം വാങ്ങി തലയിലൂടെ കമഴ്ത്തി. നാക്കുനീട്ടി, പള്ളിവാളും ചിലമ്പും പിടിച്ചു വാങ്ങി. ഇത്രയും വലിയ നാക്കോ ശങ്കരങ്കുട്ടിക്ക്‌?

രണ്ടും മൂന്നും സുരക്ഷക്കാർ ഓരോ കയ്യിലും ബലമായി പിടിച്ചു. ഇടതു കയ്യിൽ വാളും, വലതു കയ്യിൽ ചിലമ്പുമായി വന്യമായ ആവേശത്തോടെ മുന്നോട്ട്‌ കുതിക്കുമ്പോൾ പിടി വിടാതെ സുരക്ഷക്കാരും ഒപ്പം പാഞ്ഞു. ഈ സമയം അടുത്ത്‌ കാണാനായി ഉള്ളിലേക്ക്‌ കയറിയ ജനങ്ങൾ തനിയെ പിൻവാങ്ങി.

ഒരു ഞൊടിയിടയിലൊരു കുതറൽ. അപ്പോഴത്തെ ശങ്കരങ്കുട്ടിയുടെ ശക്തിക്കു മുന്നിൽ എല്ലാവരും നിഷ്പ്രഭരായി. ഇടതു കയ്യിലെ വാൾ നെറ്റിക്കു മുകളിലായി വെച്ച്‌ വലതു കയ്യിലെ ചിലമ്പു കൊണ്ട്‌ ആഞ്ഞടിക്കുന്നതിനു മുൻപ്‌ അവർ വീണ്ടും പിടിച്ചു. ചിലമ്പിന്റെ ആച്ചലിൽ അവരുടെ പിടുത്തത്തിന്‌ വേണ്ടത്ര ബലം കിട്ടിയില്ല.

വീതി കൂടിയ നെറ്റിയിലൂടെ ചോര ഇഴഞ്ഞിറങ്ങി. നെറ്റിയിൽ നിന്നിറങ്ങിയ ചോര മൂക്കിന്റെ രണ്ടു ഭാഗത്തു കൂടെ താഴോട്ട്‌ നീണ്ടു.‌ നാക്ക്‌ പുത്തേക്ക്‌ നീട്ടി ചോര നക്കിക്കൊണ്ടിരുന്നപ്പോൾ ആ മുഖത്തെ ഭീഭൽസരൂപം ശങ്കരങ്കുട്ടിയുടേതായിരുന്നില്ല.

ചോര നുണഞ്ഞ്‌ കഴിഞ്ഞപ്പോൾ ശാന്തമായി. കുതറലും ബഹളവും അവസാനിച്ചു. പിടിച്ചിരുന്നവരെല്ലാം പിടി വിട്ടു. സ്വതന്ത്രയായ ദേവി ചെണ്ടമേളക്കാർക്കു മുന്നിൽ പ്രത്യേക താളത്തിൽ നൃത്തം വെച്ചു. നൃത്തത്തിന്‌ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നെങ്കിലും നെഞ്ചത്തെ കനം തൂങ്ങിയ ഭാഗങ്ങൾ മേലോട്ടും കീഴോട്ടും തുളുമ്പുന്നത്‌ കാണാൻ ചന്തമായിരുന്നു. ചുവന്ന കച്ചയും, ഇരു കയ്യിലെ വാളും ചിലമ്പും, മുഖത്തെ ഉണങ്ങിത്തുടങ്ങുന്ന ചോരയുടെ ചിത്രവും ഭീകരതയെക്കാൾ ഭക്തിസാന്ദ്രമാക്കി അന്തരീക്ഷം.

ചെണ്ടമേളത്തിനിടക്ക്‌ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മകൾ തിരിച്ചു കിട്ടി. എന്നിട്ടും മേളത്തിനൊപ്പം നൃത്തം വെക്കാനെ കഴിഞ്ഞുള്ളു. തറയിൽ കാലുറപ്പിച്ച്‌ നിലക്കണമെന്ന് തോന്നി. പറ്റുന്നില്ല. നെറ്റിയിൽ വേദന തോന്നുന്നു. കയ്യും കാലും കഴക്കുന്നുണ്ടൊ? വ്യക്തമല്ലാത്ത പരിചയമുള്ള മുഖങ്ങൾ കാണുന്നു. തനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...ഓർമ്മ വീണ്ടും നഷ്ടപ്പെട്ടു.

തുള്ളിക്കൊണ്ട്‌ പാഞ്ഞു കയറിയത്‌ ക്ഷേത്രത്തിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള അലപം ഉയർന്ന ഒരു തറയിലേക്കാണ്‌. ജനങ്ങളോട്‌ ദേവിയുടെ വെളിപാട്‌ വിളിച്ചു പറയുന്നത്‌ ആ തറയിൽ നിന്നായിരുന്നു. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പരാതികൾ ദേവിക്കു മുന്നിൽ കെട്ടഴിച്ച് ജനങ്ങൾ കാണിക്ക നൽകി ആശ്വാസപ്പെടുന്നത്‌ 'ഞാനുണ്ടെന്ന'ദേവിയുടെ വാക്കുകളിൽ വിശ്വാസം കണ്ടെത്തിക്കൊണ്ടായിരുന്നു.

സാവധാനത്തിൽ തുള്ളിക്കൊണ്ടിരുന്ന ശങ്കരങ്കുട്ടിയിൽ വീണ്ടും ഓർമ്മകൾ തിരിച്ചെത്തി. അൽപം കൃത്യമായ ഓർമ്മകൾ... താൻ ദേവിയായി പ്രത്യക്ഷ്പ്പെട്ടിരിക്കയാണെന്നും, ദേവി മക്കളോട്‌ കൽപന നടത്തുകയാണെന്നും വ്യക്തമായി. വിഷാദം നിറഞ്ഞ മുഖത്തോടെ അൽപം മാറി നില്‍ക്കുന്ന ഭാര്യ. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പിശുക്കൻ രമണേട്ടനെ കണ്ടതും, ഇയാളെ ഒരു വേല വെച്ചെങ്കിലോ എന്നു മനസ്സിൽ തോന്നിയതും ഒന്നിച്ചായിരുന്നു. ഓർമ്മ അപ്രത്യക്ഷമായി.

അമ്പലത്തിന്റെ പുനരുദ്ധാരണത്തിന്‌ പതിനായിരത്തൊന്നു രൂപ നൽകണമെന്ന് ദേവി കൽപിച്ചപ്പോൾ ഒന്നും മിണ്ടാതെ തല കുലുക്കാനെ രമണേട്ടന്‌ ആയുള്ളു. വേറേയും നലഞ്ചു പേരോട്‌ അത്തരത്തിൽ കൽപിച്ചു. സാമ്പത്തികമായി അൽപം ഉയർന്നവരായിരുന്നതിനാൽ ദേവിയുടെ കൽപന മറ്റുള്ളവർക്ക്‌ ശരിയായി തോന്നി.

-----------------------------------------------------------------------------------------

എഴുന്നുള്ളിപ്പ്‌ അവസാനിച്ചതോടെ അമ്പലപ്പറമ്പിലെ തിരക്ക്‌ കുറഞ്ഞു. ഭയത്തോടെ കുറച്ച്‌ കുട്ടികളും സഹതാപത്തോടെ യുവാക്കളും തെല്ലൊരഭിമാനത്തോടെ പ്രായമായവരും ചുറ്റമ്പലത്തിനകത്തേക്ക്‌ ആകാംക്ഷയോടെ നോക്കി നിൽക്കയാണ്‌. ശങ്കരങ്കുട്ടിയുടെ തലയിൽ മഞ്ഞൾപ്പൊടി പൊത്തിവെച്ചിരിക്കുന്നു‌. ചുറ്റമ്പലം പുറത്ത്‌ നിന്ന് പൂട്ടിയിരിക്കുന്നു.

കാഴ്ചബംഗ്ലാവിനകത്തെ സിംഹമാണൊ താനെന്ന് തോന്നിപ്പോയി ശങ്കരങ്കുട്ടിക്ക്‌. തലക്കൊരു കനവും ദേഹമാസകലം വേദനയുമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല. ഭ്രാന്ത്‌ പിടിച്ച അവസ്ഥയൊന്നും ഇല്ലായിരുന്നു.

അമ്പലമുറ്റത്ത്‌ ഒരു മേശയിട്ട്‌ ഗോവിന്ദമാമയും മറ്റ്‌ ചിലരും ഇരിപ്പുണ്ട്‌. സംഭാവന സ്വീകരിക്കുകയും പുസ്തകത്തിൽ വരവ്‌ വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവർ പതിവിൽ കൂടുതൽ ഉത്സാഹഭരിതരായി കാണപ്പെട്ടു.

"ഈ പൂട്ടൊന്ന് തുറക്ക്‌ മാമ"

"സ്വൽപനേരങ്കൂടി കഴിഞ്ഞോട്ടെ..."

"ഇനിക്ക്‌ കൊഴപ്പൊന്നുംല്ലാ"

താഴ്‌ തുറന്ന് പുറത്ത്‌ കടന്നപ്പോൾ ചിലരൊക്കെ ഭവ്യതയോടെ എഴുന്നേറ്റു. നോക്കിനിന്നവരൊക്കെ അമ്പലമുറ്റത്തേക്ക്‌ അടുത്തു. ഗോവിന്ദമാമ ചീത്ത വിളിച്ചപ്പോൾ എല്ലാം തിരിച്ച്‌ പോയി.

ഒരു കസേര വലിച്ചിട്ട്‌ അവരോടൊപ്പം ഇരുന്നു. അഭിനന്ദനങ്ങളും പുകഴ്ത്തലുമായി ഓരോരുത്തർക്കും നൂറ്‌ നാവായിരുന്നു. ഭാര്യയും മകനും അവിടേക്കെത്തി. പൊടി നിറഞ്ഞ ഭാര്യയുടെ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കിടന്നു.

"ദാ..ഇതിരിക്കട്ടെ" മേശ തുറന്ന് ഒരു നൂറിന്റെ നോട്ടെടുത്ത് ശങ്കരങ്കുട്ടിക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ ഗോവിന്ദമാമ പറഞ്ഞു.

"മാമൻ അത്‌ മേശയിൽ തന്നെ വെക്ക്‌"

"സാരമില്ലെടാ. നിനക്കിപ്പോൾ കാര്യമായ വരുമാനമൊന്നും ഇല്ലല്ലൊ. തുള്ളക്കാർക്ക്‌ പൈസ കൊടുക്കുന്ന കീഴ്‌വഴക്കം ഇല്ലെങ്കിലും നീയത്‌ കാര്യമാക്കണ്ട."

"അതല്ല മാമ. ഇതുകൊണ്ടെന്താവാനാ? അതു പോലെ ഒരു പത്തെണ്ണം കൂടി ഇങ്ങോട്ടെടുക്ക്‌. വല്ലാത്ത ക്ഷീണം. പോയൊന്ന് കെടക്കട്ടെ."

ഭാര്യയടക്കം മുഴുവൻ പേരും വിശ്വസിക്കാനാവാതെ ശങ്കരങ്കുട്ടിയെ നോക്കി. മറുത്തെന്തെങ്കിലും പറയാൻ തുനിയാതെ ഗോവിന്ദമാമ പണം കൊടുത്തു.

ശങ്കരങ്കുട്ടിക്കൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോൾ കണക്കു പറഞ്ഞ്‌ കാശ്‌ വാങ്ങിയതിനെക്കുറിച്ചുള്ള പ്രയാസമായിരുന്നു ഭാര്യയുടെ മനസ്സിൽ.

-------------------------------------------------------------------------------------------

ചെറിയ ചെറിയ പണികൾ നടത്തി പെയിന്റടിച്ച്‌  അമ്പലത്തെ പുതുക്കികൊണ്ടിരുന്നു. ഗോവിന്ദമാമയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി മുഴുവൻ കാര്യങ്ങളും ശങ്കരങ്കുട്ടി ഏറ്റെടുത്തു. ആഴ്ചയിലൊരിക്കൽ അമ്പലം നിറയെ ഓരോരോ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ എത്തുന്നവരാൽ നിറഞ്ഞുകൊണ്ടിരുന്നു.

പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലിരുന്ന് വരാൻ പോകുന്ന പ്രശ്നങ്ങളും അതിന്റെ പ്രതിവിധികളും ശങ്കരങ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു. മുഖത്ത്‌ സ്പുരിക്കുന്ന ഭാവങ്ങൾ ആവശ്യാനുസരണം ക്രമീകരിച്ച്‌ ചോർത്താവുന്നത്ര പണം ചോർത്തുന്നതിന്‌ പഠിച്ചു. സിനിമാപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടുതൽ പ്രശസ്തി ലഭിക്കാൻ ഇടയാക്കി.

ലക്ഷങ്ങൾ ചിലവഴിച്ച്‌ നിർമ്മിക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു ശങ്കരങ്കുട്ടി  പണിയിച്ചു കൊണ്ടിരിക്കുന്ന പുതിയ വീട്.

الأربعاء، 22 ديسمبر 2010

കൊല്‍ക്കത്ത എക്‌സ്പ്രസിലെ കൊലപാതകം

പിടഞ്ഞെണീക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുമലിലൂടെ നെഞ്ചിലേക്ക്‌ ഇറക്കിയ അവളുടെ കൈയ്‌ക്ക് ഇരുമ്പിന്റെ ശക്‌തി ഉണ്ടായിരുന്നു. ഭീതിയോടെ രവീന്ദ്രനാഥ്‌ അവളുടെ മുഖത്തേക്കു നോക്കി. അവള്‍ നിരഞ്‌ജനയല്ല. മുഖം മാറിയിരിക്കുന്നു.

''ജൂലിയറ്റ്‌...?!'' രവീന്ദ്രനാഥ്‌ വിറയാര്‍ന്ന്‌ മന്ത്രിച്ചു. ഹൃദയം നിലച്ചുപോവുമെന്ന്‌ അയാള്‍ക്കുതോന്നി.

''അപ്പോള്‍ നീയെന്നെ മറന്നിട്ടില്ല.'' അവള്‍ മുരണ്ടു.

''ജൂലിയറ്റ്‌, പ്ലീസ്‌...''

രവീന്ദ്രനാഥ്‌ ദൈന്യതയോടെ തൊഴുതു.

''ഇതേപോലെ നിന്നോടും ഞാന്‍ ഒരിക്കല്‍ യാചിച്ചു.. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഒരു കണികപോലും നിന്റെ മനസിലുണ്ടായില്ല.''

കൊല്‍ക്കത്ത എക്‌സ്പ്രസ്‌ ഇരുളിനെ കീറിമുറിച്ച്‌ അപ്പോഴും മുന്നോട്ട്‌ കുതിക്കുകയായിരുന്നു. ജൂലിയറ്റ്‌ തുടര്‍ന്നു.

''അന്നു മുതല്‍ നിന്റെ പിന്നാലെ ഞാനുണ്ട്‌. ഒരു നിഴലായി. നിന്നെ ഒറ്റയ്‌ക്കൊന്നു കിട്ടാന്‍ എനിക്കു കാത്തിരിക്കേണ്ടി വന്നത്‌ ഒരു വ്യാഴവട്ടക്കാലം... ഞാന്‍ കാത്തിരുന്ന നിമിഷം ഇന്നാണ്‌...''

ജൂലിയറ്റിന്റെ കണ്ണുകളില്‍ തീപാറുന്നത്‌ രവീന്ദ്രനാഥ്‌ കണ്ടു. അയാളുടെ കഴുത്തിലുള്ള പിടിമുറുകി. രവീന്ദ്രനാഥ്‌ ജൂലിയറ്റിന്റെ കൈയില്‍ക്കിടന്നു പിടഞ്ഞു.

''ജൂലിയറ്റ്‌... ജൂലിയറ്റ്‌ പ്ലീസ്‌...''

വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുരുങ്ങിക്കിടന്നു. അവളുടെ അമാനുഷികശക്‌തിയില്‍ ശ്വാസംമുട്ടി പിടഞ്ഞ രവീന്ദ്രനാഥിന്റെ കണ്ണുകളില്‍നിന്നും കവിളുകളിലേക്കു രക്‌തം ഒലിച്ചിറങ്ങി. അതുനോക്കി അവള്‍ ആത്മഹര്‍ഷത്തോടെ പൊട്ടിച്ചിരിച്ചു. ട്രെയിന്‍ അപ്പോഴേക്കും അടുത്ത സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.

അവിടെനിന്നു കൊല്‍ക്കത്ത എക്‌സ്പ്രസില്‍ കയറാന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ ട്രെയിന്‍ വന്നുനിന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍നിന്നും കുറച്ചുപേര്‍ ഇറങ്ങി. എസ്‌. സെവന്‍ കോച്ചില്‍ കയറാന്‍ ബ്രീഫ്‌ കെയ്‌സ് തൂക്കി സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു. അകത്തുനിന്നും ലോക്ക്‌ ചെയ്‌തതിനാല്‍ ഡോര്‍ തുറക്കാനായില്ല. തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിന്റെ എന്‍ട്രന്‍സില്‍ നില്‍ക്കുന്ന കറുത്തുതടിച്ച ടി.ടി. ആറിന്റെ അടുത്തേക്ക്‌ അയാള്‍ വേഗം ചെന്നു. ടിക്കറ്റ്‌ നീട്ടി. ടിക്കറ്റ്‌ വാങ്ങി ക്ലിപ്പ്‌ ബോര്‍ഡിലെ ചാര്‍ട്ടില്‍ മാര്‍ക്ക്‌ ചെയ്‌ത് തിരികെ നല്‍കുമ്പോള്‍ ടി.ടി.ആര്‍. പറഞ്ഞു.

''എസ്‌. സെവന്‍ കോച്ച്‌ ലോക്കാ. സാറിനു സിക്‌സിലൂടെ പ്രവേശിക്കാം.

അയാള്‍ കമ്പാര്‍ട്ടുമെന്റിലേക്കു കയറി. ഓവര്‍കോട്ട്‌ ധരിച്ച അയാളുടെ തലയില്‍ തൊപ്പി ഉണ്ടായിരുന്നു.

ആളുകള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന എസ്‌. സെവന്‍ കോച്ചിന്റെ വഴിയിലൂടെ അയാള്‍ എസ്‌. സെവനിലേക്ക്‌ കടന്നു.

ഡോര്‍ തള്ളിത്തുറന്ന്‌ എസ്‌. സെവന്‍ കോച്ചിലേക്കു കടന്നു. യാത്രക്കാര്‍ ആരുമില്ല. അന്ധകാരവും ഭീതിയും നിറഞ്ഞുനില്‍ക്കുന്നു.

ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു. ലൈറ്റ്‌ തെളിയിച്ച്‌ തന്റെ ബെര്‍ത്ത്‌ നമ്പര്‍ പരതുകയായിരുന്നു അയാള്‍. പിടയുന്ന ശബ്‌ദവും ഞരക്കവും കേട്ട്‌ അയാള്‍ പെട്ടെന്ന്‌ മുഖമുയര്‍ത്തി. ഒരു നിമിഷം ശങ്കിച്ചു. എന്നിട്ട്‌ ശബ്‌ദം കേട്ട ദിക്കിലേക്ക്‌ ഓടി.

അവിടെ കണ്ട കാഴ്‌ച?!

കഴുത്തുപിടിച്ച്‌ കണ്ണുതുറിച്ച്‌ പിടയുന്ന രവീന്ദ്രനാഥിനെയാണ്‌ അയാള്‍ കണ്ടത്‌. എന്താണ്‌ അവിടെ സംഭവിക്കുന്നതെന്ന്‌ അറിയാതെ അയാള്‍ പകച്ചുനിന്നു. ജീവന്‍ പിടഞ്ഞുതീരുന്ന മട്ടില്‍ ക്രമേണ രവീന്ദ്രനാഥിന്റെ പിടച്ചില്‍ നിലച്ചു. അയാള്‍ രവീന്ദ്രനാഥിന്റെ പള്‍സ്‌ നോക്കി. ബി.പി. പരിശോധിച്ചു. ഹൈ ടെന്‍ഷനുണ്ട്‌. ബ്രീഫ്‌ കെയ്‌സ് തുറന്ന്‌ ഒരിഞ്ചക്ഷന്‍ കൊടുത്തു. അല്‍പ്പനേരം അങ്ങനെ കിടന്നു. ട്രെയിനിന്‌ വേഗത കൂടി. രവീന്ദ്രനാഥ്‌ കണ്ണുതുറന്നു. തൊപ്പിയും ഓവര്‍ക്കോട്ടും ധരിച്ചയാളെ ഭയവിഹ്വലതയോടെ നോക്കിയിട്ട്‌ വിഭ്രാന്തിയില്‍ വിരല്‍ചൂണ്ടി.

''ജൂലിയറ്റ്‌, യൂ... യൂ....''

''റിലാക്‌സ്്‌... റിലാക്‌സ്...'' അയാള്‍ രവീന്ദ്രനാഥിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ പറഞ്ഞു.

''നിങ്ങള്‍?''

''എന്റെ പേര്‌ അനില്‍ലാല്‍. ഡോക്‌ടറാണ്‌. നിങ്ങളുടെ സഹയാത്രികന്‍.''

അയാള്‍ പരിചയപ്പെടുത്തി. രവീന്ദ്രനാഥ്‌ കണ്ണുകള്‍ നാലുപാടും പായിച്ചുകൊണ്ട്‌ അന്വേഷിച്ചു.

''അവളെവിടെ ജൂലിയറ്റ്‌?''

''ജൂലിയറ്റ്‌? ആരാണവള്‍'' അനില്‍ലാല്‍ നെറ്റി ചുളിച്ചുകൊണ്ട്‌ ചോദിച്ചു. ജൂലിയറ്റിനെക്കുറിച്ച്‌ പറയാന്‍ അയാള്‍ ഭയപ്പെട്ടിരുന്നു. എങ്കിലും പറഞ്ഞൊപ്പിച്ചു.

''എന്നെ കൊല്ലാന്‍ വന്നവള്‍. ഇവിടെ അവളുണ്ടായിരുന്നു. നീല ചുരിദാറും ഷാളും ധരിച്ച്‌. ജൂലിയറ്റ്‌ ആദ്യം എന്നെ പറ്റിച്ചു. നിരഞ്‌ജനയെന്നാണ്‌ പറഞ്ഞത്‌. പിന്നീടാണ്‌ അവള്‍ ജൂലിയറ്റ്‌ ആണെന്ന സത്യം മനസിലായത്‌. അപ്പോഴേക്കും അവള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കിയിരുന്നു. കണ്ണുകളില്‍നിന്നും ചോര ഒഴുകി. ശരിക്കും അവളെന്നെ അല്‍പ്പസമയം മുമ്പ്‌ കൊന്നതാണ്‌.''

ഡോ. അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ സമാധാനിപ്പിച്ചു. കൊല്‍ക്കത്തിലേക്കായിരുന്നു അനില്‍ലാല്‍. അതുകൊണ്ടുതന്നെ അയാളുമായി സംസാരിച്ചും ചെറു തമാശ പറഞ്ഞും മനസിന്റെ നില നോര്‍മലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൊല്‍ക്കത്ത സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍വരെ അയാള്‍ രവീന്ദ്രനാഥിനെ നിരീക്ഷിച്ചു. വെളുപ്പിന്‌ ആറുമണിയോടെ ട്രെയിന്‍ കൊല്‍ക്കത്ത സ്‌റ്റേഷനിലെത്തി. രവീന്ദ്രനാഥിനോടൊപ്പമാണ്‌ അനില്‍ലാല്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയത്‌. ''എന്റെ ഹോസ്‌പിറ്റലില്‍ വന്നിട്ട്‌ പോവാം. ഒന്ന്‌ ചെക്കപ്പ്‌ നടത്തിയിട്ട്‌..'' അനില്‍ലാല്‍ പറഞ്ഞു.

''സോറി. എനിക്കു വേഗം വീട്ടിലെത്തണം.''

''അറിയാം. തിരക്കുള്ള വക്കീലിന്റെ ടെന്‍ഷന്‍ ഉള്‍ക്കൊണ്ടിട്ടുതന്നെയാണ്‌ പറയുന്നത്‌.''

''ഓ കെ.''

അവര്‍ പുറത്തേക്കു നടന്നു. ട്രെയിനില്‍വച്ച്‌ അവര്‍ തമ്മിലുണ്ടായ സംസാരത്തില്‍ അന്യോന്യം പരിചയപ്പെട്ടിരുന്നു. റെയില്‍വേസ്‌റ്റേഷനില്‍ കാത്തുനിന്നിരുന്ന ഇന്നോവയിലാണ്‌ ഇരുവരും കയറിയത്‌. വലിയൊരു വീടിന്റെ പോര്‍ച്ചിലാണ്‌ കാര്‍ നിന്നത്‌.

''ഇവിടെയാണ്‌ എന്റെ ക്ലിനിക്ക്‌'' ഡോര്‍ തുറന്ന്‌ പുറത്തിറങ്ങുമ്പോള്‍ അനില്‍ലാല്‍ പറഞ്ഞു.

ഇരുവരും ലിഫ്‌റ്റില്‍ കയറിയാണ്‌ മുകളിലെത്തിയത്‌. അനില്‍ലാല്‍ രവീന്ദ്രനാഥിനെ ഒരു മുറിയിലിരുത്തി.

''ഇരിക്കൂ... ഞാനിപ്പോ വരാം.'' അയാള്‍ മുറിയില്‍നിന്നും പോയി. കമ്പ്യൂട്ടറും സ്‌ക്രീനും പലവിധത്തിലുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും അവിടെ സജ്‌ജീകരിച്ചിരുന്നു. ഒരു ശാസ്‌ത്രജ്‌ഞന്റെ പരീക്ഷണശാലയാണോ അതെന്ന്‌ തോന്നിപ്പോകും. കനത്ത നിശബ്‌ദതയായിരുന്നു ആ മുറിക്കുള്ളില്‍. ഡോര്‍ ലോക്ക്‌ അനങ്ങുന്നത്‌ കേട്ട്‌ രവീന്ദ്രനാഥ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. അത്‌ ഡോ. അനില്‍ലാല്‍ ആയിരുന്നു. അയാള്‍ രവീന്ദ്രനാഥിന്റെ അഭിമുഖം ഇരുന്നു. ''ശരിക്കും എന്നെ എന്തിനാണ്‌ ഇവിടെ കൊണ്ടുവന്നത്‌?'' രവീന്ദ്രനാഥ്‌ ചോദിച്ചു.

''ജൂലിയറ്റ്‌..''

അനില്‍ലാല്‍ വാക്ക്‌ പൂര്‍ത്തിയാക്കുംമുമ്പ്‌ ആ പേര്‌ കേട്ടപ്പോള്‍ത്തന്നെ രവീന്ദ്രനാഥിന്റെ മുഖത്തൊരു ഞെട്ടലുണ്ടായി. അനില്‍ലാല്‍ ആ ഞെട്ടല്‍ കണ്ടുകൊണ്ട്‌ തന്നെ പറഞ്ഞു തീര്‍ത്തു.

''.... എന്ന യുവതിയുടെ ആത്മാവ്‌ താങ്കളെ കൊല്ലാന്‍ ഒരു നിഴലായി പിന്തുടരുന്നുണ്ടെന്ന്‌ താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു.''

നനവു വറ്റിയ ചുണ്ട്‌ ചലിപ്പിച്ച്‌ അയാള്‍ പറഞ്ഞു.

''താങ്കളുടെ ഊഹം ശരിയാണ്‌.''

''അഡ്വ. രവീന്ദ്രനാഥിന്റെ മനസില്‍നിന്നും ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്ത പൂര്‍ണമായും നീക്കേണ്ടിയിരിക്കുന്നു. എന്നിട്ടേ താങ്കളെ ഞാനിവിടെ നിന്നും വിടുകയുള്ളൂ.''

''നമ്മള്‍ അത്രയ്‌ക്ക് അടുത്തുപോയല്ലേ?''

''യെസ്‌. താങ്കള്‍ എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമോ?''

''യെസ്‌.''

അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ കാലും നീട്ടി ചാരിക്കിടക്കാവുന്ന കറങ്ങുന്ന കസേരയിലിരുത്തി. എന്നിട്ട്‌ ഒരു ഇയര്‍ഫോണ്‍ ഇരുചെവിയിലും ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിനു മുന്നിലിരുന്നു.

കീ പാഡ്‌ വലിച്ചെടുത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ച മൈക്കിലൂടെ അനില്‍ലാല്‍ പറഞ്ഞു.

''രവീന്ദ്രനാഥ്‌, ഇപ്പോള്‍ താങ്കള്‍ പൂര്‍ണനിദ്രയിലേക്കു വഴുതിവീഴുകയാണ്‌് താങ്കളുടെ കണ്ണുകള്‍ സാവധാനം അടഞ്ഞുകൊണ്ടിരിക്കുന്നു.''

രവീന്ദ്രനാഥ്‌ ക്രമേണ ഉറങ്ങിപ്പോയി.

''രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിന്റെ മുഖം മാത്രമേയുള്ളൂ. അനില്‍ലാല്‍ പറഞ്ഞു.

''യെസ്‌.'' രവീന്ദ്രനാഥ്‌ മന്ത്രിച്ചു.

''താങ്കള്‍ എന്നാണ്‌ ആദ്യമായി ജൂലിയറ്റിനെ കണ്ടത്‌. എന്താണ്‌ ജൂലിയറ്റിനെ ഭയപ്പെടാന്‍ കാരണം. ആ സംഭവങ്ങള്‍ താങ്കളുടെ മനസില്‍ തെളിയുകയാണ്‌.''

അനില്‍ലാല്‍ പറഞ്ഞുതീര്‍ന്നതും രവീന്ദ്രനാഥിന്റെ കാതില്‍ മുഴങ്ങിയത്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ ശബ്‌ദം. നേര്‍ത്തുതെളിഞ്ഞ ചിത്രത്തില്‍ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 കോച്ചിനുള്‍വശം. പതിമൂന്നുവര്‍ഷം മുമ്പ്‌ ഒരു രാത്രി. രവീന്ദ്രനാഥിന്റെ മനസില്‍ തെളിയുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു.ഏറ്റവുമൊടുവില്‍ അനില്‍ലാല്‍ അമ്പരപ്പോടെ പറഞ്ഞു.

''മൈഗോഡ്‌!''

ആ സംഭവം ക്രോഡീകരിച്ചതിങ്ങനെ.

പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 എ.സി. കോച്ചില്‍ യാത്രചെയ്യുകയായിരുന്ന രവീന്ദ്രനാഥ്‌. തൊട്ടെതിര്‍വശത്തെ ബര്‍ത്തില്‍ ജൂലിയറ്റ്‌ ഇരിക്കുന്നുണ്ട്‌. കമ്പാര്‍ട്ടുമെന്റില്‍ മറ്റാരുമില്ല. രവീന്ദ്രനാഥും ജൂലിയറ്റും പരിചയപ്പെട്ടു. ജൂനിയര്‍ അഡ്വക്കേറ്റാണ്‌ രവീന്ദ്രനാഥ്‌ എന്നും ജൂലിയറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിദ്യാര്‍ഥിനിയാണെന്നും ഇരുവരും മനസിലാക്കി. രവീന്ദ്രനാഥിനു ജൂലിയറ്റിനോട്‌ അഭിനിവേശം തോന്നി. അയാള്‍ അക്കാര്യ ം അവളെ അറിയിക്കുകയും ചെയ്‌തു.

''സോറി...'' അവള്‍ നിരുത്സാഹപ്പെടുത്തി.

കോച്ചിലേക്കുള്ള ഡോര്‍ ലോക്ക്‌ ചെയ്‌തശേഷം രവീന്ദ്രനാഥ്‌ ജൂലിയറ്റിനെ പിടികൂടാന്‍ ശ്രമിച്ചു. അവള്‍ ഓടി. കമ്പാര്‍ട്ട്‌മെന്റിനകത്ത്‌ അവളുടെ നിലവിളി ഉയര്‍ന്നു.

''പ്ലീസ്‌... എന്നെ നശിപ്പിക്കരുതേ....'' അവള്‍ തൊഴുതു കരഞ്ഞു. രവീന്ദ്രനാഥ്‌ അവളെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. കുതിച്ചുപായുന്ന കൊല്‍ക്കത്ത എക്‌സ്പ്രസിലെ എസ്‌. 7 എ.സി. കോച്ചിലെ ഈ സംഭവങ്ങള്‍ ആരും അറിഞ്ഞില്ല. ചുണ്ടില്‍ പൊടിഞ്ഞ ചോര തുടച്ച്‌ അവള്‍ ക്ഷുഭിതയായി.

''നിന്നെ ഞാന്‍ വിടില്ല. ട്രെയിന്‍ കൊല്‍ക്കത്തില്‍ എത്തിക്കോട്ടെ.''

രവീന്ദ്രനാഥ്‌ ഭയന്നുവിറച്ചു. ജൂലിയറ്റ്‌ ജീവിച്ചിരുന്നുകൂടാ. അയാള്‍ അവളെ പിടിച്ചുവലിച്ച്‌ ഡോറിനടുത്ത്‌ കൊണ്ടുപോയി ഒറ്റത്തള്ള്‌. ഒരലര്‍ച്ചയോടെ ജൂലിയറ്റ്‌ കടലാസുപോലെ പുറത്തേക്കു പാറി. ഡോ. അനില്‍ലാല്‍ സംഭവത്തിന്റെ നിജസ്‌ഥിതി മനസിലാക്കി. അന്നത്തെ സംഭവത്തിനുശേഷം അതേ ട്രെയിനില്‍ അതേ കമ്പാര്‍ട്ടുമെന്റില്‍ തനിച്ച്‌ യാത്ര ചെയ്‌തപ്പോള്‍ രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ കടന്നുവന്നതാണ്‌ ജൂലിയറ്റിന്റെ പ്രേതം കമ്പാര്‍ട്ടുമെന്റില്‍ വന്നതായി തോന്നിയത്‌. അത്‌ അയാളുടെ വെറും തോന്നലായിരുന്നു.രവീന്ദ്രനാഥ്‌ മെല്ലെ കണ്ണുതുറന്നു. അയാള്‍ അനില്‍ലാലിനെ നോക്കി നന്ദിയോടെ പറഞ്ഞു.''മനസില്‍നിന്നും വലിയൊരു ഭാരം നീങ്ങിയതുപോലെ.'' അനില്‍ലാല്‍ എഴുന്നേറ്റു.

''താങ്കളുടെ ജീവിതത്തില്‍ സത്യവും മിഥ്യവും ഉണ്ടായി. ജൂലിയറ്റിനെ താങ്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്‌ സത്യം. ജൂലിയറ്റിന്റെ പ്രേതം താങ്കളെ കൊല്ലാന്‍ വന്നത്‌ വെറും തോന്നലും മിഥ്യയും. പക്ഷേ, ഒരു സത്യമുണ്ട്‌. ഏതൊരു ക്രൂരതയുടെയും തെളിവിന്റെ ഒരംശമെങ്കിലും ഉണ്ടാവും. ഇവിടെ അതുണ്ടായില്ല. പക്ഷേ നിങ്ങളുടെ മിഥ്യാധാരണ തെളിയാത്ത ഒരു കൊലക്കേസിന്‌ തുമ്പുണ്ടാക്കി.''

''ഡോക്‌ടര്‍?'' അയാള്‍ ഞെട്ടിപ്പോയി.

''സോറി മി. രവീന്ദ്രനാഥ്‌. ഞാന്‍ താങ്കളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നു.''

''യൂ?''

''പതിമൂന്നുവര്‍ഷമായി ജൂലിയറ്റ്‌ കൊലക്കേസിലെ പ്രതിയെ പിടികൂടാന്‍ നടക്കുന്ന ഒരാളാണ്‌ ഞാന്‍.''

അനില്‍ലാല്‍ പോക്കറ്റില്‍നിന്നും കാര്‍ഡെടുത്ത്‌ കാണിച്ചു. അമ്പരപ്പോടെ രവീന്ദ്രനാഥ്‌ വായിച്ചു.

''അജിത്‌ സിംങ്ങ്‌. ഇന്‍സ്‌പെക്‌ര്‍ ഓഫ്‌ സി.ബി.ഐ.''രവീന്ദ്രനാഥിന്റെ കണ്ണുകളില്‍ ഇരുട്ടുപടര്‍ന്നു. ജൂലിയറ്റ്‌ യാത്രചെയ്‌ത കമ്പാര്‍ട്ടുമെന്റില്‍ സഹയാത്രികനായ ഒരാളുണ്ടായിരുന്നു എന്ന്‌ മാത്രമേ കേസിന്‌ തുമ്പായി ഉണ്ടായിരുന്നുള്ളൂ.

രവീന്ദ്രനാഥ്‌ റിസര്‍വേഷനു വെറുതെ ഒരു കൗതുകത്തിന്‌ തെറ്റായ മേല്‍വിലാസമാണ്‌ നല്‍കിയിരുന്നത്‌. ഇതു കാരണം വര്‍ഷങ്ങളോളം നീണ്ടുനിന്ന ശാസ്‌ത്രീയപഠനത്തിനു ശേഷമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞത്‌.

Facebook

Facebook

الثلاثاء، 9 نوفمبر 2010

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.