الأربعاء، 22 ديسمبر 2010

കൊല്‍ക്കത്ത എക്‌സ്പ്രസിലെ കൊലപാതകം

പിടഞ്ഞെണീക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുമലിലൂടെ നെഞ്ചിലേക്ക്‌ ഇറക്കിയ അവളുടെ കൈയ്‌ക്ക് ഇരുമ്പിന്റെ ശക്‌തി ഉണ്ടായിരുന്നു. ഭീതിയോടെ രവീന്ദ്രനാഥ്‌ അവളുടെ മുഖത്തേക്കു നോക്കി. അവള്‍ നിരഞ്‌ജനയല്ല. മുഖം മാറിയിരിക്കുന്നു.

''ജൂലിയറ്റ്‌...?!'' രവീന്ദ്രനാഥ്‌ വിറയാര്‍ന്ന്‌ മന്ത്രിച്ചു. ഹൃദയം നിലച്ചുപോവുമെന്ന്‌ അയാള്‍ക്കുതോന്നി.

''അപ്പോള്‍ നീയെന്നെ മറന്നിട്ടില്ല.'' അവള്‍ മുരണ്ടു.

''ജൂലിയറ്റ്‌, പ്ലീസ്‌...''

രവീന്ദ്രനാഥ്‌ ദൈന്യതയോടെ തൊഴുതു.

''ഇതേപോലെ നിന്നോടും ഞാന്‍ ഒരിക്കല്‍ യാചിച്ചു.. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഒരു കണികപോലും നിന്റെ മനസിലുണ്ടായില്ല.''

കൊല്‍ക്കത്ത എക്‌സ്പ്രസ്‌ ഇരുളിനെ കീറിമുറിച്ച്‌ അപ്പോഴും മുന്നോട്ട്‌ കുതിക്കുകയായിരുന്നു. ജൂലിയറ്റ്‌ തുടര്‍ന്നു.

''അന്നു മുതല്‍ നിന്റെ പിന്നാലെ ഞാനുണ്ട്‌. ഒരു നിഴലായി. നിന്നെ ഒറ്റയ്‌ക്കൊന്നു കിട്ടാന്‍ എനിക്കു കാത്തിരിക്കേണ്ടി വന്നത്‌ ഒരു വ്യാഴവട്ടക്കാലം... ഞാന്‍ കാത്തിരുന്ന നിമിഷം ഇന്നാണ്‌...''

ജൂലിയറ്റിന്റെ കണ്ണുകളില്‍ തീപാറുന്നത്‌ രവീന്ദ്രനാഥ്‌ കണ്ടു. അയാളുടെ കഴുത്തിലുള്ള പിടിമുറുകി. രവീന്ദ്രനാഥ്‌ ജൂലിയറ്റിന്റെ കൈയില്‍ക്കിടന്നു പിടഞ്ഞു.

''ജൂലിയറ്റ്‌... ജൂലിയറ്റ്‌ പ്ലീസ്‌...''

വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുരുങ്ങിക്കിടന്നു. അവളുടെ അമാനുഷികശക്‌തിയില്‍ ശ്വാസംമുട്ടി പിടഞ്ഞ രവീന്ദ്രനാഥിന്റെ കണ്ണുകളില്‍നിന്നും കവിളുകളിലേക്കു രക്‌തം ഒലിച്ചിറങ്ങി. അതുനോക്കി അവള്‍ ആത്മഹര്‍ഷത്തോടെ പൊട്ടിച്ചിരിച്ചു. ട്രെയിന്‍ അപ്പോഴേക്കും അടുത്ത സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.

അവിടെനിന്നു കൊല്‍ക്കത്ത എക്‌സ്പ്രസില്‍ കയറാന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ ട്രെയിന്‍ വന്നുനിന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍നിന്നും കുറച്ചുപേര്‍ ഇറങ്ങി. എസ്‌. സെവന്‍ കോച്ചില്‍ കയറാന്‍ ബ്രീഫ്‌ കെയ്‌സ് തൂക്കി സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു. അകത്തുനിന്നും ലോക്ക്‌ ചെയ്‌തതിനാല്‍ ഡോര്‍ തുറക്കാനായില്ല. തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിന്റെ എന്‍ട്രന്‍സില്‍ നില്‍ക്കുന്ന കറുത്തുതടിച്ച ടി.ടി. ആറിന്റെ അടുത്തേക്ക്‌ അയാള്‍ വേഗം ചെന്നു. ടിക്കറ്റ്‌ നീട്ടി. ടിക്കറ്റ്‌ വാങ്ങി ക്ലിപ്പ്‌ ബോര്‍ഡിലെ ചാര്‍ട്ടില്‍ മാര്‍ക്ക്‌ ചെയ്‌ത് തിരികെ നല്‍കുമ്പോള്‍ ടി.ടി.ആര്‍. പറഞ്ഞു.

''എസ്‌. സെവന്‍ കോച്ച്‌ ലോക്കാ. സാറിനു സിക്‌സിലൂടെ പ്രവേശിക്കാം.

അയാള്‍ കമ്പാര്‍ട്ടുമെന്റിലേക്കു കയറി. ഓവര്‍കോട്ട്‌ ധരിച്ച അയാളുടെ തലയില്‍ തൊപ്പി ഉണ്ടായിരുന്നു.

ആളുകള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന എസ്‌. സെവന്‍ കോച്ചിന്റെ വഴിയിലൂടെ അയാള്‍ എസ്‌. സെവനിലേക്ക്‌ കടന്നു.

ഡോര്‍ തള്ളിത്തുറന്ന്‌ എസ്‌. സെവന്‍ കോച്ചിലേക്കു കടന്നു. യാത്രക്കാര്‍ ആരുമില്ല. അന്ധകാരവും ഭീതിയും നിറഞ്ഞുനില്‍ക്കുന്നു.

ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു. ലൈറ്റ്‌ തെളിയിച്ച്‌ തന്റെ ബെര്‍ത്ത്‌ നമ്പര്‍ പരതുകയായിരുന്നു അയാള്‍. പിടയുന്ന ശബ്‌ദവും ഞരക്കവും കേട്ട്‌ അയാള്‍ പെട്ടെന്ന്‌ മുഖമുയര്‍ത്തി. ഒരു നിമിഷം ശങ്കിച്ചു. എന്നിട്ട്‌ ശബ്‌ദം കേട്ട ദിക്കിലേക്ക്‌ ഓടി.

അവിടെ കണ്ട കാഴ്‌ച?!

കഴുത്തുപിടിച്ച്‌ കണ്ണുതുറിച്ച്‌ പിടയുന്ന രവീന്ദ്രനാഥിനെയാണ്‌ അയാള്‍ കണ്ടത്‌. എന്താണ്‌ അവിടെ സംഭവിക്കുന്നതെന്ന്‌ അറിയാതെ അയാള്‍ പകച്ചുനിന്നു. ജീവന്‍ പിടഞ്ഞുതീരുന്ന മട്ടില്‍ ക്രമേണ രവീന്ദ്രനാഥിന്റെ പിടച്ചില്‍ നിലച്ചു. അയാള്‍ രവീന്ദ്രനാഥിന്റെ പള്‍സ്‌ നോക്കി. ബി.പി. പരിശോധിച്ചു. ഹൈ ടെന്‍ഷനുണ്ട്‌. ബ്രീഫ്‌ കെയ്‌സ് തുറന്ന്‌ ഒരിഞ്ചക്ഷന്‍ കൊടുത്തു. അല്‍പ്പനേരം അങ്ങനെ കിടന്നു. ട്രെയിനിന്‌ വേഗത കൂടി. രവീന്ദ്രനാഥ്‌ കണ്ണുതുറന്നു. തൊപ്പിയും ഓവര്‍ക്കോട്ടും ധരിച്ചയാളെ ഭയവിഹ്വലതയോടെ നോക്കിയിട്ട്‌ വിഭ്രാന്തിയില്‍ വിരല്‍ചൂണ്ടി.

''ജൂലിയറ്റ്‌, യൂ... യൂ....''

''റിലാക്‌സ്്‌... റിലാക്‌സ്...'' അയാള്‍ രവീന്ദ്രനാഥിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ പറഞ്ഞു.

''നിങ്ങള്‍?''

''എന്റെ പേര്‌ അനില്‍ലാല്‍. ഡോക്‌ടറാണ്‌. നിങ്ങളുടെ സഹയാത്രികന്‍.''

അയാള്‍ പരിചയപ്പെടുത്തി. രവീന്ദ്രനാഥ്‌ കണ്ണുകള്‍ നാലുപാടും പായിച്ചുകൊണ്ട്‌ അന്വേഷിച്ചു.

''അവളെവിടെ ജൂലിയറ്റ്‌?''

''ജൂലിയറ്റ്‌? ആരാണവള്‍'' അനില്‍ലാല്‍ നെറ്റി ചുളിച്ചുകൊണ്ട്‌ ചോദിച്ചു. ജൂലിയറ്റിനെക്കുറിച്ച്‌ പറയാന്‍ അയാള്‍ ഭയപ്പെട്ടിരുന്നു. എങ്കിലും പറഞ്ഞൊപ്പിച്ചു.

''എന്നെ കൊല്ലാന്‍ വന്നവള്‍. ഇവിടെ അവളുണ്ടായിരുന്നു. നീല ചുരിദാറും ഷാളും ധരിച്ച്‌. ജൂലിയറ്റ്‌ ആദ്യം എന്നെ പറ്റിച്ചു. നിരഞ്‌ജനയെന്നാണ്‌ പറഞ്ഞത്‌. പിന്നീടാണ്‌ അവള്‍ ജൂലിയറ്റ്‌ ആണെന്ന സത്യം മനസിലായത്‌. അപ്പോഴേക്കും അവള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കിയിരുന്നു. കണ്ണുകളില്‍നിന്നും ചോര ഒഴുകി. ശരിക്കും അവളെന്നെ അല്‍പ്പസമയം മുമ്പ്‌ കൊന്നതാണ്‌.''

ഡോ. അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ സമാധാനിപ്പിച്ചു. കൊല്‍ക്കത്തിലേക്കായിരുന്നു അനില്‍ലാല്‍. അതുകൊണ്ടുതന്നെ അയാളുമായി സംസാരിച്ചും ചെറു തമാശ പറഞ്ഞും മനസിന്റെ നില നോര്‍മലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൊല്‍ക്കത്ത സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍വരെ അയാള്‍ രവീന്ദ്രനാഥിനെ നിരീക്ഷിച്ചു. വെളുപ്പിന്‌ ആറുമണിയോടെ ട്രെയിന്‍ കൊല്‍ക്കത്ത സ്‌റ്റേഷനിലെത്തി. രവീന്ദ്രനാഥിനോടൊപ്പമാണ്‌ അനില്‍ലാല്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയത്‌. ''എന്റെ ഹോസ്‌പിറ്റലില്‍ വന്നിട്ട്‌ പോവാം. ഒന്ന്‌ ചെക്കപ്പ്‌ നടത്തിയിട്ട്‌..'' അനില്‍ലാല്‍ പറഞ്ഞു.

''സോറി. എനിക്കു വേഗം വീട്ടിലെത്തണം.''

''അറിയാം. തിരക്കുള്ള വക്കീലിന്റെ ടെന്‍ഷന്‍ ഉള്‍ക്കൊണ്ടിട്ടുതന്നെയാണ്‌ പറയുന്നത്‌.''

''ഓ കെ.''

അവര്‍ പുറത്തേക്കു നടന്നു. ട്രെയിനില്‍വച്ച്‌ അവര്‍ തമ്മിലുണ്ടായ സംസാരത്തില്‍ അന്യോന്യം പരിചയപ്പെട്ടിരുന്നു. റെയില്‍വേസ്‌റ്റേഷനില്‍ കാത്തുനിന്നിരുന്ന ഇന്നോവയിലാണ്‌ ഇരുവരും കയറിയത്‌. വലിയൊരു വീടിന്റെ പോര്‍ച്ചിലാണ്‌ കാര്‍ നിന്നത്‌.

''ഇവിടെയാണ്‌ എന്റെ ക്ലിനിക്ക്‌'' ഡോര്‍ തുറന്ന്‌ പുറത്തിറങ്ങുമ്പോള്‍ അനില്‍ലാല്‍ പറഞ്ഞു.

ഇരുവരും ലിഫ്‌റ്റില്‍ കയറിയാണ്‌ മുകളിലെത്തിയത്‌. അനില്‍ലാല്‍ രവീന്ദ്രനാഥിനെ ഒരു മുറിയിലിരുത്തി.

''ഇരിക്കൂ... ഞാനിപ്പോ വരാം.'' അയാള്‍ മുറിയില്‍നിന്നും പോയി. കമ്പ്യൂട്ടറും സ്‌ക്രീനും പലവിധത്തിലുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും അവിടെ സജ്‌ജീകരിച്ചിരുന്നു. ഒരു ശാസ്‌ത്രജ്‌ഞന്റെ പരീക്ഷണശാലയാണോ അതെന്ന്‌ തോന്നിപ്പോകും. കനത്ത നിശബ്‌ദതയായിരുന്നു ആ മുറിക്കുള്ളില്‍. ഡോര്‍ ലോക്ക്‌ അനങ്ങുന്നത്‌ കേട്ട്‌ രവീന്ദ്രനാഥ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. അത്‌ ഡോ. അനില്‍ലാല്‍ ആയിരുന്നു. അയാള്‍ രവീന്ദ്രനാഥിന്റെ അഭിമുഖം ഇരുന്നു. ''ശരിക്കും എന്നെ എന്തിനാണ്‌ ഇവിടെ കൊണ്ടുവന്നത്‌?'' രവീന്ദ്രനാഥ്‌ ചോദിച്ചു.

''ജൂലിയറ്റ്‌..''

അനില്‍ലാല്‍ വാക്ക്‌ പൂര്‍ത്തിയാക്കുംമുമ്പ്‌ ആ പേര്‌ കേട്ടപ്പോള്‍ത്തന്നെ രവീന്ദ്രനാഥിന്റെ മുഖത്തൊരു ഞെട്ടലുണ്ടായി. അനില്‍ലാല്‍ ആ ഞെട്ടല്‍ കണ്ടുകൊണ്ട്‌ തന്നെ പറഞ്ഞു തീര്‍ത്തു.

''.... എന്ന യുവതിയുടെ ആത്മാവ്‌ താങ്കളെ കൊല്ലാന്‍ ഒരു നിഴലായി പിന്തുടരുന്നുണ്ടെന്ന്‌ താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു.''

നനവു വറ്റിയ ചുണ്ട്‌ ചലിപ്പിച്ച്‌ അയാള്‍ പറഞ്ഞു.

''താങ്കളുടെ ഊഹം ശരിയാണ്‌.''

''അഡ്വ. രവീന്ദ്രനാഥിന്റെ മനസില്‍നിന്നും ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്ത പൂര്‍ണമായും നീക്കേണ്ടിയിരിക്കുന്നു. എന്നിട്ടേ താങ്കളെ ഞാനിവിടെ നിന്നും വിടുകയുള്ളൂ.''

''നമ്മള്‍ അത്രയ്‌ക്ക് അടുത്തുപോയല്ലേ?''

''യെസ്‌. താങ്കള്‍ എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമോ?''

''യെസ്‌.''

അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ കാലും നീട്ടി ചാരിക്കിടക്കാവുന്ന കറങ്ങുന്ന കസേരയിലിരുത്തി. എന്നിട്ട്‌ ഒരു ഇയര്‍ഫോണ്‍ ഇരുചെവിയിലും ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിനു മുന്നിലിരുന്നു.

കീ പാഡ്‌ വലിച്ചെടുത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ച മൈക്കിലൂടെ അനില്‍ലാല്‍ പറഞ്ഞു.

''രവീന്ദ്രനാഥ്‌, ഇപ്പോള്‍ താങ്കള്‍ പൂര്‍ണനിദ്രയിലേക്കു വഴുതിവീഴുകയാണ്‌് താങ്കളുടെ കണ്ണുകള്‍ സാവധാനം അടഞ്ഞുകൊണ്ടിരിക്കുന്നു.''

രവീന്ദ്രനാഥ്‌ ക്രമേണ ഉറങ്ങിപ്പോയി.

''രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിന്റെ മുഖം മാത്രമേയുള്ളൂ. അനില്‍ലാല്‍ പറഞ്ഞു.

''യെസ്‌.'' രവീന്ദ്രനാഥ്‌ മന്ത്രിച്ചു.

''താങ്കള്‍ എന്നാണ്‌ ആദ്യമായി ജൂലിയറ്റിനെ കണ്ടത്‌. എന്താണ്‌ ജൂലിയറ്റിനെ ഭയപ്പെടാന്‍ കാരണം. ആ സംഭവങ്ങള്‍ താങ്കളുടെ മനസില്‍ തെളിയുകയാണ്‌.''

അനില്‍ലാല്‍ പറഞ്ഞുതീര്‍ന്നതും രവീന്ദ്രനാഥിന്റെ കാതില്‍ മുഴങ്ങിയത്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ ശബ്‌ദം. നേര്‍ത്തുതെളിഞ്ഞ ചിത്രത്തില്‍ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 കോച്ചിനുള്‍വശം. പതിമൂന്നുവര്‍ഷം മുമ്പ്‌ ഒരു രാത്രി. രവീന്ദ്രനാഥിന്റെ മനസില്‍ തെളിയുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു.ഏറ്റവുമൊടുവില്‍ അനില്‍ലാല്‍ അമ്പരപ്പോടെ പറഞ്ഞു.

''മൈഗോഡ്‌!''

ആ സംഭവം ക്രോഡീകരിച്ചതിങ്ങനെ.

പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 എ.സി. കോച്ചില്‍ യാത്രചെയ്യുകയായിരുന്ന രവീന്ദ്രനാഥ്‌. തൊട്ടെതിര്‍വശത്തെ ബര്‍ത്തില്‍ ജൂലിയറ്റ്‌ ഇരിക്കുന്നുണ്ട്‌. കമ്പാര്‍ട്ടുമെന്റില്‍ മറ്റാരുമില്ല. രവീന്ദ്രനാഥും ജൂലിയറ്റും പരിചയപ്പെട്ടു. ജൂനിയര്‍ അഡ്വക്കേറ്റാണ്‌ രവീന്ദ്രനാഥ്‌ എന്നും ജൂലിയറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിദ്യാര്‍ഥിനിയാണെന്നും ഇരുവരും മനസിലാക്കി. രവീന്ദ്രനാഥിനു ജൂലിയറ്റിനോട്‌ അഭിനിവേശം തോന്നി. അയാള്‍ അക്കാര്യ ം അവളെ അറിയിക്കുകയും ചെയ്‌തു.

''സോറി...'' അവള്‍ നിരുത്സാഹപ്പെടുത്തി.

കോച്ചിലേക്കുള്ള ഡോര്‍ ലോക്ക്‌ ചെയ്‌തശേഷം രവീന്ദ്രനാഥ്‌ ജൂലിയറ്റിനെ പിടികൂടാന്‍ ശ്രമിച്ചു. അവള്‍ ഓടി. കമ്പാര്‍ട്ട്‌മെന്റിനകത്ത്‌ അവളുടെ നിലവിളി ഉയര്‍ന്നു.

''പ്ലീസ്‌... എന്നെ നശിപ്പിക്കരുതേ....'' അവള്‍ തൊഴുതു കരഞ്ഞു. രവീന്ദ്രനാഥ്‌ അവളെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. കുതിച്ചുപായുന്ന കൊല്‍ക്കത്ത എക്‌സ്പ്രസിലെ എസ്‌. 7 എ.സി. കോച്ചിലെ ഈ സംഭവങ്ങള്‍ ആരും അറിഞ്ഞില്ല. ചുണ്ടില്‍ പൊടിഞ്ഞ ചോര തുടച്ച്‌ അവള്‍ ക്ഷുഭിതയായി.

''നിന്നെ ഞാന്‍ വിടില്ല. ട്രെയിന്‍ കൊല്‍ക്കത്തില്‍ എത്തിക്കോട്ടെ.''

രവീന്ദ്രനാഥ്‌ ഭയന്നുവിറച്ചു. ജൂലിയറ്റ്‌ ജീവിച്ചിരുന്നുകൂടാ. അയാള്‍ അവളെ പിടിച്ചുവലിച്ച്‌ ഡോറിനടുത്ത്‌ കൊണ്ടുപോയി ഒറ്റത്തള്ള്‌. ഒരലര്‍ച്ചയോടെ ജൂലിയറ്റ്‌ കടലാസുപോലെ പുറത്തേക്കു പാറി. ഡോ. അനില്‍ലാല്‍ സംഭവത്തിന്റെ നിജസ്‌ഥിതി മനസിലാക്കി. അന്നത്തെ സംഭവത്തിനുശേഷം അതേ ട്രെയിനില്‍ അതേ കമ്പാര്‍ട്ടുമെന്റില്‍ തനിച്ച്‌ യാത്ര ചെയ്‌തപ്പോള്‍ രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ കടന്നുവന്നതാണ്‌ ജൂലിയറ്റിന്റെ പ്രേതം കമ്പാര്‍ട്ടുമെന്റില്‍ വന്നതായി തോന്നിയത്‌. അത്‌ അയാളുടെ വെറും തോന്നലായിരുന്നു.രവീന്ദ്രനാഥ്‌ മെല്ലെ കണ്ണുതുറന്നു. അയാള്‍ അനില്‍ലാലിനെ നോക്കി നന്ദിയോടെ പറഞ്ഞു.''മനസില്‍നിന്നും വലിയൊരു ഭാരം നീങ്ങിയതുപോലെ.'' അനില്‍ലാല്‍ എഴുന്നേറ്റു.

''താങ്കളുടെ ജീവിതത്തില്‍ സത്യവും മിഥ്യവും ഉണ്ടായി. ജൂലിയറ്റിനെ താങ്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്‌ സത്യം. ജൂലിയറ്റിന്റെ പ്രേതം താങ്കളെ കൊല്ലാന്‍ വന്നത്‌ വെറും തോന്നലും മിഥ്യയും. പക്ഷേ, ഒരു സത്യമുണ്ട്‌. ഏതൊരു ക്രൂരതയുടെയും തെളിവിന്റെ ഒരംശമെങ്കിലും ഉണ്ടാവും. ഇവിടെ അതുണ്ടായില്ല. പക്ഷേ നിങ്ങളുടെ മിഥ്യാധാരണ തെളിയാത്ത ഒരു കൊലക്കേസിന്‌ തുമ്പുണ്ടാക്കി.''

''ഡോക്‌ടര്‍?'' അയാള്‍ ഞെട്ടിപ്പോയി.

''സോറി മി. രവീന്ദ്രനാഥ്‌. ഞാന്‍ താങ്കളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നു.''

''യൂ?''

''പതിമൂന്നുവര്‍ഷമായി ജൂലിയറ്റ്‌ കൊലക്കേസിലെ പ്രതിയെ പിടികൂടാന്‍ നടക്കുന്ന ഒരാളാണ്‌ ഞാന്‍.''

അനില്‍ലാല്‍ പോക്കറ്റില്‍നിന്നും കാര്‍ഡെടുത്ത്‌ കാണിച്ചു. അമ്പരപ്പോടെ രവീന്ദ്രനാഥ്‌ വായിച്ചു.

''അജിത്‌ സിംങ്ങ്‌. ഇന്‍സ്‌പെക്‌ര്‍ ഓഫ്‌ സി.ബി.ഐ.''രവീന്ദ്രനാഥിന്റെ കണ്ണുകളില്‍ ഇരുട്ടുപടര്‍ന്നു. ജൂലിയറ്റ്‌ യാത്രചെയ്‌ത കമ്പാര്‍ട്ടുമെന്റില്‍ സഹയാത്രികനായ ഒരാളുണ്ടായിരുന്നു എന്ന്‌ മാത്രമേ കേസിന്‌ തുമ്പായി ഉണ്ടായിരുന്നുള്ളൂ.

രവീന്ദ്രനാഥ്‌ റിസര്‍വേഷനു വെറുതെ ഒരു കൗതുകത്തിന്‌ തെറ്റായ മേല്‍വിലാസമാണ്‌ നല്‍കിയിരുന്നത്‌. ഇതു കാരണം വര്‍ഷങ്ങളോളം നീണ്ടുനിന്ന ശാസ്‌ത്രീയപഠനത്തിനു ശേഷമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞത്‌.

Facebook

Facebook

الثلاثاء، 9 نوفمبر 2010

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

രക്ഷസും തിക്കുറിശി ക്ഷേത്രത്തിലെ അരശുമരവും

തിക്കുറിശി ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും ചോദിച്ചാല്‍ ഇവിടുള്ള ഒരു അരശുമരത്തിന്റെ കൊമ്പൊടിഞ്ഞ്‌ താമ്രവര്‍ണി ആറില്‍ പതിച്ചതിനു പിന്നിലെ രഹസ്യമായിരിക്കും പഴമക്കാര്‍ ആദ്യം ഓര്‍മ്മിക്കുക. ഇതൊരു കെട്ടുകഥയെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. എന്നാല്‍ ഈ കഥയുടെ സാധുതയെ പൂര്‍ണമായും അംഗീകരിക്കുന്നവരുമുണ്ട്‌. താമ്രവര്‍ണി ആറിന്റെ വലത്തേക്കരയിലാണു പ്രസിദ്ധികേട്ട തിക്കുറിശി മഹാദേവക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌. പണ്ട്‌, മുരുകഞ്ചേരി എന്നൊരു യുവതിയില്‍ ആവേശിച്ചിരുന്ന ഒരു ബ്രഹ്‌മരക്ഷസിന്റെ കഥയാണു തിക്കുറിശിക്ഷേത്രവുമായി ബന്ധപ്പെടുത്തി അറിയാനുള്ളത്‌.

മുരുകഞ്ചേരി ഒരു ദേവദാസി യുവതിയായിരുന്നു. തിരുനന്ദിക്കര നന്ദികേശ്വര ക്ഷേത്രത്തിലെ പ്രധാന ദേവദാസിമാരില്‍ ഒരാളായിരുന്നു അവള്‍. ഒരിക്കല്‍ അവളില്‍ ഒരു ബ്രഹ്‌മരക്ഷസ്‌ ആവേശിച്ചു. പലവിധ പൂജകളും കര്‍മങ്ങളും നടത്തിയിട്ടും മുരുകഞ്ചേരിയില്‍ നിന്നും ബ്രഹ്‌മരക്ഷസ്‌ ഒഴിഞ്ഞുപോയില്ല. അവസാനം ചിലരുടെ നിര്‍ദേശപ്രകാരം ഒരു നാദസ്വരവിദ്വാനെ കൊണ്ടുവന്നു. മാന്ത്രികന്മാര്‍ക്കു കഴിയാത്തതെങ്ങനെയാണ്‌ ഒരു നാദസ്വരവിദ്വാനു സാധിക്കുന്നതെന്ന്‌ പലരും ചോദിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്തേണ്ട. ആരായാലും അങ്ങനെ ചോദിച്ചുപോകും.

എന്നാല്‍ ബ്രഹ്‌മരക്ഷസിനെ ഒഴിക്കാന്‍ എത്തുന്നത്‌ ഒരു സാധാരണ നാദസ്വരവിദ്വാനല്ലെന്നും സാക്ഷാല്‍ കിട്ടുപ്പണിക്കരാണെന്നും കേട്ടതോടെ ചിലരൊക്കെ തങ്ങളുടെ സംശയം നിറഞ്ഞ ചോദ്യങ്ങളില്‍ നിന്നും പിന്മാറി. കാരണം, അദ്ദേഹത്തിന്റെ നാദസ്വരസംഗീതത്തിന്‌ അത്തരത്തിലുള്ള ചില കഴിവുകള്‍ ഉള്ളതായി അവര്‍ നേരത്തെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്‌. എന്തായാലും വാര്‍ധക്യം ബാധിച്ചുതുടങ്ങിയെങ്കിലും കിട്ടുപ്പണിക്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായ നാദസ്വരവുമായി തിരുനന്തിക്കരയിലെത്തി. ബ്രഹ്‌മരക്ഷസ്‌ ബാധിച്ച മുരുകഞ്ചേരിയെ കണ്ട ശേഷം, അദ്ദേഹംപോയി കുളിച്ചുവന്ന്‌ നെറ്റിയില്‍ ഭസ്‌മവും കുങ്കുമവും ചാര്‍ത്തി. എന്നിട്ട്‌ തന്റെ നാദസ്വരവുമായി മുരുകഞ്ചേരിക്ക്‌ സമീപത്തെത്തി. ആ സമയം നിരവധി ആളുകള്‍ അവിടെ കൂടിയിരുന്നു. അത്രയ്‌ക്ക് മഹത്വമായിരുന്നു കിട്ടുപ്പണിക്കരുടെ നാദസ്വരസംഗീതത്തിന്‌.

ഒരു നിമിഷം കിട്ടുപ്പണിക്കര്‍ കണ്ണടച്ചു നിന്നു. എന്നിട്ട്‌ തന്റെ നാദസ്വരമെടുത്ത്‌ ചില പ്രത്യേകമായ, സുലഭമായി കേട്ടിട്ടില്ലാത്ത രാഗങ്ങള്‍ നീട്ടി വായിച്ചു. ഈ സമയം തന്റെ ദേഹത്തു നിലനിന്നിരുന്ന ഭാരം ഇറങ്ങിപ്പോയതായി അനുഭവപ്പെട്ടതായി മുരുകഞ്ചേരി വിളിച്ചു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവളുടെ മാതാപിതാക്കള്‍ മാത്രമല്ല, അവിടെ കൂടിനിന്നവരും സന്തോഷിച്ചു. അവര്‍ കിട്ടുപ്പണിക്കരെ അനുമോദിക്കാനും മറന്നില്ല. മുരുകഞ്ചേരിയുടെ ശരീരത്തില്‍ നിന്നും വിട്ടുമാറിയെങ്കിലും അന്നുരാത്രി ബ്രഹ്‌മരക്ഷസ്‌ കിട്ടുപ്പണിക്കരെ സമീപിച്ചു. തനിക്ക്‌ ഒരു ആസ്‌ഥാനമില്ലാതെ നില്‍ക്കാനാവില്ലെന്നും അതിനാല്‍ പണിക്കര്‍ തന്നെ ഒരു ആസ്‌ഥാനം കാണിച്ചു തരണമെന്നും ബ്രഹ്‌മരക്ഷസ്‌ ആവശ്യപ്പെട്ടു.

ബ്രഹ്‌മരക്ഷസിന്റെ അഭ്യര്‍ഥന കേട്ട പണിക്കര്‍ അന്നു രാത്രി തന്നെ തിക്കുറിശിയിലേക്കു യാത്രതിരിച്ചു. കൂടെപ്പോരാന്‍ ബ്രഹ്‌മരക്ഷസിനോടും പറഞ്ഞു. അതുപോലെ ബ്രഹ്‌മരക്ഷസ്‌ അനുസരിച്ചു. ആ രാത്രിയില്‍ത്തന്നെ ഇരുവരും തിക്കുറിശി മഹാദേവക്ഷേത്രസന്നിധിയിലെത്തി. അവിടെ നദിയിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഒരു അരശുമരം ചൂണ്ടി കിട്ടുപ്പണിക്കര്‍, ബ്രഹ്‌മരക്ഷസിനോടിങ്ങനെ പറഞ്ഞു- ആ കാണുന്ന ശിഖരത്തില്‍ നീ സ്‌ഥാനം കണ്ടുകൊള്ളുക. മാത്രമല്ല, ഇനി നീ ആരെയും ഉപദ്രവിക്കുകയും ചെയ്യരുത്‌. ബ്രഹ്‌മരക്ഷസ്‌ അതുപോലെ തന്നെ അനുസരിച്ച്‌, അരശുമരത്തിന്റെ ആറ്റിലേക്കു ചാഞ്ഞുനില്‍ക്കുന്ന ശിഖരത്തില്‍ ഇരിപ്പായി. കൂടാതെ ബ്രഹ്‌മരക്ഷസിന്റെ അഭ്യര്‍ഥന മാനിച്ച്‌ കിട്ടുപ്പണിക്കര്‍ പിറ്റേദിവസം മുതല്‍ എല്ലാ ദിവസവും ആ അരശിന്റെ ചുവട്ടിലെത്തി നാദസ്വരം ആലപിക്കാനും തുടങ്ങി.

വര്‍ഷങ്ങള്‍ ചിലതു കടന്നു. പണിക്കര്‍ക്ക്‌ വാര്‍ധക്യസഹജമായ അസുഖം കലശലായി. അദ്ദേഹം അങ്ങനെ പുറത്തിറങ്ങാതായി. ഒരു ദിവസം രാത്രി, ബ്രഹ്‌മരക്ഷസ്‌, കിട്ടുപ്പണിക്കരുടെ ശയ്യയ്‌ക്കരുകിലെത്തി. ഇനി തന്നെ മോചിപ്പിച്ചാല്‍ നന്നായിരുന്നുവെന്ന്‌ ബ്രഹ്‌മരക്ഷസ്‌ പണിക്കരോട്‌ അപേക്ഷിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ പണിക്കര്‍ തന്റെ മൂത്ത പുത്രനെ അടുത്തു വിളിച്ചു. തന്റെ നാദസ്വരമെടുക്കാനാവശ്യപ്പെട്ടു. അദ്ദേഹത്തിന്‌ അപ്പോള്‍ നാദസ്വരം കൈകൊണ്ട്‌ എടുക്കാനുള്ള ശക്‌തി പോലും നഷ്‌ടപ്പെട്ടിരുന്നു. മകന്‍ നാദസ്വരത്തിന്റെ അഗ്രം അദ്ദേഹത്തിന്റെ വായില്‍ തിരുകി. പണിക്കര്‍ ശാന്തമായി ഒരു സംഗീതം ആലപിച്ചു. എന്നാല്‍ അവിടെക്കൂടിയവര്‍ക്കൊക്കെ അതൊരു അപസ്വരമായിട്ടാണു ബോധ്യപ്പെട്ടത്‌.

പണിക്കര്‍ തന്റെ ശയ്യയില്‍ കിടന്ന്‌ നാദസ്വരം പൊഴിച്ച സമയം തിക്കുറിശി അമ്പലത്തിന്റെ മുറ്റത്തു നിന്ന അരശുമരത്തില്‍ നിന്നും ബ്രഹ്‌മരക്ഷസ്‌ മോചിതമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ബ്രഹ്‌മരക്ഷസ്‌ നിലയുറപ്പിച്ചിരുന്ന അരശുമരത്തിന്റെ ആ ശിഖരം നാടൊട്ടുക്കും നടുങ്ങുന്ന ശബ്‌ദത്തോടെ ഒടിഞ്ഞ്‌ താമ്രവര്‍ണിയില്‍ പതിക്കുകയും ചെയ്‌തു. നാദസ്വരത്തിന്റെ അഗ്രം തിരുകിയ വായില്‍ നിന്നും സംഗീതം പുറത്തുവരാതായപ്പോള്‍ കൂടിനിന്നവര്‍ പണിക്കരെ ശ്രദ്ധിച്ചു. മകന്‍ പതുക്കെ പണിക്കരുടെ വായില്‍ നിന്നും നാദസ്വരമെടുത്ത്‌ മാറ്റി. അപ്പോള്‍ പണിക്കരുടെ ആത്മാവ്‌ ആ ശരീരത്തില്‍ നിന്നും പറന്നു പോയിരുന്നു. പിന്നീട്‌ പണിക്കരുടെ ആത്മാവ്‌ നിത്യശാന്തി തേടിപ്പോയി എന്നും ബ്രഹ്‌മരക്ഷസ്‌ പിന്നീടൊരിക്കലും ഈ നാട്ടില്‍ ആരേയും ശല്യം ചെയ്‌തില്ലയെന്നതും കഥയുടെ ശേഷപത്രം.

الاثنين، 8 نوفمبر 2010

ചാരായം കുടിക്കുന്ന പ്രേതം

''ഏട്ടാ, ഓടി വരണേ...!''

അനുപമയുടെ നിലവിളി കേട്ടാണ്‌ ബാബുരാജ്‌ ഉമ്മറത്തേക്ക്‌ ഓടിയെത്തിയത്‌.

അവിടെ കണ്ട കാഴ്‌ച.

തീക്കനില്‍ ചവിട്ടിയതുപോലെ അവന്‍ പെട്ടെന്ന്‌ നിന്നു. രക്‌തം കട്ടപിടിച്ചതായി തോന്നി.

മരണവെപ്രാളത്തോടെ നാക്കുനീട്ടി കണ്ണുകള്‍ തുറിപ്പിച്ച്‌ സാവിത്രിയമ്മ തറയില്‍ കിടന്നു പിടയുന്നു. പേടിച്ചരണ്ട്‌ അമ്മയുടെ അടുത്തേക്ക്‌ ചെല്ലാനാവതെ കരയുകയാണ്‌ അനുപമ.

തലവെട്ടിച്ച്‌ ബാബുരാജിനെ നോക്കി അനുപമ വിങ്ങിപ്പൊട്ടി.

''ഏട്ടാ, അമ്മ...''

അമ്മയ്‌ക്കെന്താണ്‌ സംഭവിച്ചത്‌? ബാബുരാജ്‌ ഓടിച്ചെന്ന്‌ സാവിത്രിയമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മയുടെ ശരീരത്തിന്‌ അസാധാരണ ഭാരം അനുഭവപ്പെട്ടു.

പത്താംക്ലാസില്‍ പഠിക്കുകയാണ്‌ ബാബുരാജ്‌. അനുപമ അഞ്ചിലും പഠിക്കുന്നു. ഭര്‍ത്താവ്‌ മരിച്ച വിധവയായ സാവിത്രിയമ്മ കൂലിവേല ചെയ്‌താണ്‌ മക്കളെ വളര്‍ത്തുന്നത്‌്. പട്ടിണിയും ദാരിദ്ര്യവും ആ വീട്ടിലുണ്ട്‌.

അനുപമയുടെ നിലവിളികേട്ടാവണം അയല്‍ക്കാരും ഓടിയെത്തി. സാവിത്രിയമ്മയെക്കണ്ട്‌ അവരും സ്‌തബ്‌ധരായി.

''അമ്മയ്‌ക്കെന്താ പറ്റിയെ?'' ബാബുരാജ്‌ നെഞ്ചകം തകര്‍ന്ന്‌ ചോദിച്ചു.

''നിനക്കെന്നെ മനസിലായില്ലേ....''

സാവിത്രിയമ്മയുടെ ചോദ്യത്തിന്‌ പുരുഷസ്വരം. അതുകേട്ട അയല്‍ക്കാരി കല്യാണിക്ക്‌ കാര്യം മനസിലായി.

''സാവിത്ര്യമ്മേടെ മേല്‌ പ്രേതം കേറീതാ.''

കല്യാണി അടക്കം പറഞ്ഞു.

ഉഗ്രശബ്‌ദത്തോടെ കൈ നിലത്തടിച്ച്‌ ബാബുരാജിനെ നോക്കിയിട്ട്‌ സാവിത്രിയമ്മ മുരണ്ടു.

''ഞാന്‍ നിന്റെ അമ്മയുടെ ചെറിയച്‌ഛനാണ്‌. ഗോവിന്ദായര്‌...''

കല്യാണിക്ക്‌ നിഗമനം പിഴച്ചില്ല. അവര്‍ തലയ്‌ക്ക് മീതെ കൈവച്ച്‌ പറഞ്ഞു.

''അങ്ങനെ വരട്ടെ. ഇത്‌ ഗോവിന്ദന്‍നായരുടെ പ്രേതം തന്നെ. പോക്കാലന്‍താമി പൊറ്റിലാത്തറയില്‍ കൊണ്ടുപോയി കൊന്ന....''

വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കല്യാണിക്ക്‌ കഴിഞ്ഞില്ല. അവര്‍ വല്ലാതെ ഭയന്നിരുന്നു.

സാവിത്രിയമ്മയുടെ കണ്ണുകളില്‍ നനവുപരന്നു. കൈനീട്ടി. ബാബുരാജിനെ പിടിച്ച്‌ ഗദ്‌ഗദത്തോടെ പറഞ്ഞു.

''ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വന്നതല്ല. സംരക്ഷിക്കാന്‍ വന്നതാണ്‌.''

നിസഹായാവസ്‌ഥയിലായിരുന്നു ബാബുരാജും അനുപമയും.

''എനിക്ക്‌ ദാഹിക്കിണു...'' സാവിത്രിയമ്മ തേങ്ങി. ബാബുരാജ്‌ ഓടിച്ചെന്ന്‌ ഒരു ഗ്ലാസ്‌ പച്ചവെള്ളം കെണ്ടുവന്നെങ്കിലും സാവിത്രിയമ്മ അതുവാങ്ങി ദൂരെ എറിഞ്ഞിട്ട്‌ അമറി- ''ചാരായം വാങ്ങിക്കൊണ്ടുവാ...'' കേട്ടവരൊക്കെ ഞെട്ടി. ബാബുരാജ്‌ തൊട്ടടുത്തുള്ള ചാരായഷാപ്പിലേക്ക്‌ ഓടി.

''ഇത്ര ചെറുപ്പത്തില്‍ പട്ടയടി തൊടങ്ങിയോടാ?''

ഷാപ്പുകാരന്റെ കമന്റിന്‌ മറുപടി പറയാതെ ബാബുരാജ്‌ ഇരുനൂറ്റമ്പത്‌ മില്ലിയുള്ള ചാരായവുമായി വീട്ടിലേക്ക്‌ ഓടി.

കുപ്പിയുടെ അടപ്പുതുറന്ന്‌ സാവിത്രിയമ്മ പട്ടച്ചാരായം ഒറ്റവീര്‍പ്പിന്‌ കുടിച്ചുതീര്‍ത്തു. കുപ്പി ഒരു വശത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ സാവിത്രിയമ്മയിലെ പ്രേതം അനുവാദം ചോദിച്ചു.

''ഞാന്‍ പാര്‍ക്കട്ടെ?''

അടുത്തനിമിഷം സാവിത്രിയമ്മ കൈ തറയില്‍ ശക്‌തമായി അടിച്ച്‌ കമഴ്‌ന്ന്കിടന്നു.

അയല്‍ക്കാര്‍ തിരിച്ചുപോയി.

ബാബുരാജ്‌ സാവിത്രിയമ്മയെ കുലുക്കിവിളിച്ചു.

''അമ്മേ... എണീക്കമ്മെ...''

ഉറക്കം ഉണര്‍ന്നമട്ടില്‍ സാവിത്രിയമ്മ എഴുന്നേറ്റു.

നടന്നതെല്ലാം ബാബുരാജ്‌ അമ്മയോട്‌ വിവരിച്ചു. സാവിത്രിയമ്മ മകനെ സമാധാനിപ്പിച്ചു.

''അത്‌ പോക്കാലന്‍ താമി കൊന്ന എന്റെ ചെറിയച്‌ഛന്റെ പ്രേതമാ.''

പട്ടച്ചാരായം കുടിച്ചതിന്റെ ലഹരിയില്ലാതെ സാവിത്രിയമ്മ എഴുന്നേറ്റ്‌ ജോലി ചെയ്യാന്‍ തുടങ്ങി.

സത്യത്തില്‍ ഈ സംഭവം ബാബുരാജിനെയും അനുപമയെയും വല്ലാതെ ഭീതിയിലാഴ്‌ത്തിയിരുന്നു.

പിന്നീട്‌ പലപ്പോഴും ഗോവിന്ദന്‍നായരുടെ പ്രേതം സാവിത്രിയമ്മയില്‍ സന്നിവേശിച്ചു.

സാവിത്രിയമ്മ പെട്ടെന്ന്‌ വീണാല്‍ ബാബുരാജ്‌ ചാരായം വാങ്ങാന്‍ ഓടുന്നത്‌ പതിവായി.

ആരാണ്‌ ഗോവിന്ദന്‍നായര്‍?

ഗോവിന്ദന്‍നായര്‍ മരിച്ചതെങ്ങനെ?

ബാബുരാജിന്‌ ഒട്ടേറെ സംശയങ്ങളുണ്ടായി.

സാവിത്രിയമ്മയുടെ അച്‌ഛന്റെ മരണശേഷം അമ്മ നാരായണിയമ്മ വിവാഹം ചെയ്‌തത്‌ ഗോവിന്ദന്‍നായരെ. നെഞ്ചിലും പുറത്തും രോമം നിറഞ്ഞ കരുത്തനായിരുന്നു അയാള്‍. ആരെയും വകവയ്‌ക്കാത്ത ഭാവം. നന്നായി മദ്യപിക്കും. ദേവീ ഉപാസകനായിരുന്ന ഗോവിന്ദന്‍നായരുടെ ഇടത്‌ തുട കീറി രക്ഷാത്തകിട്‌ നിക്ഷേപിച്ചിട്ടുണ്ട്‌. ഒരു ദിവസം നാട്ടിലെ പ്രമാണിയായ കുമാരന്‍നായരുമായി ഗോവിന്ദന്‍നായര്‍ വഴക്കിട്ടു. അഭിമാനക്ഷതമേറ്റ കുമാരന്‍നായര്‍ ഗോവിന്ദന്‍നായരെ കൊല്ലാന്‍തന്നെ തീരുമാനിച്ചു. അതിന്‌ കണ്ടെത്തിയത്‌ ഗോവിന്ദന്‍നായരുടെ സുഹൃത്തായ താമിയെത്തന്നെ.

''നാളത്തെ സൂര്യോദയം കാണാന്‍ ഗോവിന്ദന്‍ ഉണ്ടാവരുത്‌്.'' കുമാരന്‍നായര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു.

തിരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍പരിധിയിലുള്ള തൃക്കണ്ടിയൂരിലാണ്‌ ഈ ഗൂഢാലോചന നടന്നത്‌. തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ വാവുത്സവത്തലേന്ന്‌ രാത്രി ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഗോവിന്ദന്‍നായരെ സമീപിച്ച്‌ താമി പറഞ്ഞു.

''വരുന്നോ, നായരേ. കുഞ്ഞൂട്ടന്റെ വീട്ടില്‍ നല്ല വാറ്റു കിട്ടും.

ചതി മറഞ്ഞിരിക്കുന്നതറിയാതെ ഗോവിന്ദന്‍നായര്‍ താമിയോടൊപ്പം നടന്നു. വയല്‍വരമ്പിലൂടെ ഒന്നരകിലോമീറ്റര്‍ ദൂരെയുള്ള വാറ്റുകാരന്‍ കുഞ്ഞൂട്ടന്റെ വീട്ടിലേക്ക്‌.

കുഞ്ഞൂട്ടന്റെ വീട്ടില്‍വച്ച്‌ താമിയുടെ വക ഗോവിന്ദന്‍നായര്‍ക്ക്‌ മതിയാവോളം ചാരായം കൊടുത്തു. ബോധം മറയുവോളം. പിന്നെ ഒതളങ്ങ അരച്ചുചേര്‍ത്ത ചാരായവും ബലമായി കുടിപ്പിച്ചു.

ഇതുകണ്ട്‌ നടുങ്ങിയ കുഞ്ഞൂട്ടന്‍ വേവലാതിയോടെ പറഞ്ഞു.

''വേണ്ട... ഇവിടെവച്ചു വേണ്ട...''

കാലന്റെ കലിപ്പുമായി മുറ്റത്തേക്കിറങ്ങിയ താമി തെങ്ങിന്‍പട്ട വെട്ടിയിട്ടു. പാന്തം ചെത്തി വലിച്ചെടുത്തു. കുരുക്കുണ്ടാക്കി ഗോവിന്ദന്‍നായരുടെ കഴുത്തിലിട്ട്‌ മുറുക്കിവലിച്ച്‌ മുറ്റത്തേക്ക്‌ കൊണ്ടുവന്നു.

താമി ഗോവിന്ദന്‍നായരെ വലിച്ചുകൊണ്ടുപോയത്‌ ഒരു കിലോമീറ്റര്‍ അകലെയുള്ള പൊതുശ്‌മശാനത്തിലേക്ക്‌. അപ്പോഴേക്കും അയാള്‍ മരിച്ച്‌ കഴിഞ്ഞിരുന്നു. ഗോവിന്ദന്‍നായരുടെ വൃഷണത്തില്‍ ചവിട്ടി മരണം ഉറപ്പുവരുത്തിയാണ്‌ പാതിരാ കൊലപാതകം നടത്തി താമി മടങ്ങിയത്‌.

ഗോവിന്ദന്‍നായര്‍ ശ്‌മശാനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്നതാണ്‌ പിറ്റേദിവസം ജനം കണ്ടത്‌.

സംഭവത്തില്‍ താമി അറസ്‌റ്റിലായെങ്കിലും കുറ്റമവിമുക്‌തനായി.

ദാരുണമായ അന്ത്യത്തിന്‌ ഇരയായ ഗോവിന്ദന്‍നായരാണ്‌ സാവിത്രിയമ്മയില്‍ സന്നിവേശിച്ച്‌ ഇടക്കൊല്ലം ചാരായം അകത്താക്കിയിരുന്നത്‌. ഈ സംഭവം തുടര്‍ന്നത്‌ ബാബുരാജിനെ വിഷമിപ്പിച്ചു.

ഒരു മനശാസ്‌ത്രജ്‌ഞനെക്കണ്ട്‌ ബാബുരാജ്‌ സഹായം തേടി.

''ഇനി അമ്മയില്‍ പ്രേതം സന്നിവേശിച്ചാല്‍ ചാരായം വാങ്ങിത്തരാനാവില്ലെന്നും മേലില്‍ വരാന്‍ പാടില്ലെന്നും പറയുക.'' മനശാസ്‌ത്രജ്‌ഞന്‍ ഉപദേശിച്ചു.

മറ്റൊരിക്കല്‍ പിന്നെയും സാവിത്രിയമ്മ വീണു. ചാരായം വാങ്ങാന്‍ ബാബുരാജ്‌ ഷാപ്പിലേക്ക്‌ ഓടിയില്ല.

''എനിക്ക്‌ ദാഹിക്കുന്നു.'' സാവിത്രിയമ്മ നാക്കുനീട്ടി. കണ്ണ്‌ തുറപ്പിച്ചു.

''ചാരായം തരില്ല. മേലില്‍ ഞങ്ങളെ ശല്യപ്പെടുത്താന്‍ വന്നാല്‍ ഞാന്‍ തൂങ്ങിച്ചാവും.''

ബാബുരാജിന്റെ പ്രതികരണം സാവിത്രിയമ്മയുടെ കണ്ണുകളില്‍ ഞെട്ടലുണ്ടാക്കി.

''അപ്പൊ, ഞാനിവിടെ വരുന്നത്‌ ഇഷ്‌ടമല്ല അല്ലേ?''

''അല്ല. ഇഷ്‌ടമല്ല.'' ബാബുരാജ്‌ ധൈര്യം സംഭരിച്ച്‌ പറഞ്ഞു.

''ശരി. ഞാന്‍ പോണു. ഇനി നിങ്ങള്‍ക്ക്‌ ഞാനൊരു ശല്യമാവില്ല.''

സാവിത്രിയമ്മ നോര്‍മലായി.

പിന്നീടൊരിക്കലും ഗോവിന്ദന്‍നായരുടെ ആത്മാവ്‌ സാവിത്രിയമ്മയുടെ ശരീരത്തില്‍ സന്നിവേശിച്ചില്ല.ഇതിനെല്ലാം ഒരു മന:ശാസ്‌ത്രമുണ്ടായിരുന്നു.

കൊല്ലപ്പെട്ട ഗോവിന്ദന്‍നായര്‍ക്ക്‌ സാവിത്രിയമ്മയോട്‌ വലിയ വാത്സല്യമായിരുന്നു. കൊലപാതകം നടന്നത്‌ സാവിത്രിയമ്മ കുട്ടിയായിരിക്കുമ്പോഴാണ്‌. ഗോവിന്ദന്‍നായരുടെ മരണം അവരുടെ കുഞ്ഞു മനസില്‍ ആഘാതമുണ്ടാക്കിയിരുന്നു.

കുറ്റവിമുക്‌തനാക്കപ്പെട്ട താമിയെ സാവിത്രിയമ്മ നിത്യവും കാണാറുണ്ട്‌് കൊലയാളി ശിക്ഷിക്കപ്പെടാതെ നടക്കുന്നത്‌ സാവിത്രിയമ്മയില്‍ അമര്‍ഷമുണ്ടാക്കി. അത്‌ അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞുകൊണ്ടിരുന്നു. താമിയോടുള്ള ഉപബോധമനസിന്റെ പ്രതികാരത്തിന്‌ തുടക്കം കുറിച്ചായിരുന്നു പ്രേതം സന്നിവേശിച്ച്‌ ചാരായം കുടിച്ചത്‌. മനശാസ്‌ത്രജ്‌ഞന്റെ ഉപദേശം ബാബുരാജ്‌ തക്കസമയത്ത്‌ തേടിയത്‌ വലിയ ദുരന്തം ഒഴിവാക്കി. താമിയോടുള്ള പ്രതികാരം കൊലപാതകത്തില്‍വരെ കലാശിക്കുമായിരുന്നു.

രക്‌തം കുടിക്കുന്ന തെങ്ങ്‌ 2

വെറ്റിലയുടെ ഞരമ്പ്‌ നഖംകൊണ്ട്‌ നീക്കി ചുണ്ണാമ്പുതേച്ച്‌ മുഖമുയര്‍ത്തിയ അപ്പുണ്ണിനമ്പ്യാര്‍ പടിപ്പുര കടന്നുവരുന്ന മീനാക്ഷിയെ കണ്ടു. അടയ്‌ക്ക ചതച്ചത്‌ വെറ്റിലയില്‍ ചേര്‍ത്ത്‌ മടക്കി വായിലേക്കിട്ട്‌ ചവച്ചുകൊണ്ട്‌ ചെല്ലപ്പെട്ടി തുറന്ന്‌ ഒരു കഷണം പുകയില മുറിച്ചെടുത്ത്‌ വായിലേക്ക്‌ വച്ചു. അപ്പോഴേക്കും മീനാക്ഷി മുറ്റത്ത്‌ എത്തിയിരുന്നു. കാതില്‍ കമ്മല്‍ ഇല്ല. മുഖത്ത്‌ ദു:ഖഭാവം. നമ്പ്യാര്‍ മുറ്റത്ത്‌ വന്നുനില്‍ക്കുന്ന മീനാക്ഷിയെ നോക്കി.

''ഉം?''ചുകന്ന മുണ്ടുടുത്തും ചുകന്ന മറ്റൊരു മുണ്ട്‌ കഴുത്തിലൂടെ രണ്ടറ്റവും മാറിലേക്കിട്ടും ഇരിക്കുന്ന മഹാമാന്ത്രികനെ അടുത്ത്‌ കണ്ടപ്പോള്‍ മീനാക്ഷിയുടെ ഉള്ളുപിടഞ്ഞു. നെറ്റിയില്‍ ചുകന്ന വലിയ ഗോപിക്കുറി. കഴുത്തില്‍ രക്‌തചന്ദനത്തിന്റെ മാല. മീനാക്ഷി സുന്ദര്‍ദാസിന്റെ കുറിപ്പ്‌ നമ്പ്യാര്‍ക്ക്‌ കൊടുത്തു. കുറിപ്പ്‌ വായിച്ചശേഷം മീനാക്ഷിയെ തറപ്പിച്ചൊന്നു നോക്കിയിട്ട്‌ ചോദിച്ചു.

''എന്താ നക്ഷത്രം?''

''എന്റെയാണോ?''

''അല്ല. മാണിക്യന്റെ.''

''കാര്‍ത്തിക.''

''ഇപ്പൊ എത്ര വയസായി?''

''അമ്പത്തഞ്ച്‌.''

അല്‍പ്പനേരം എന്തോ ചിന്തിച്ചശേഷം അയാള്‍ നിരുത്സാഹപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു.

''കാലദോഷം. ഉഴിഞ്ഞുവാങ്ങിയാല്‍ അവന്‍ ജീവനോടെ കൊണ്ടുപോകും.''അതുകേട്ടപ്പോള്‍ മീനാക്ഷിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

''അവിടുന്ന്‌ വിചാരിച്ചാല്‍ നടക്കും''.

''ഉം, ഞാനൊന്നു ശ്രമിക്കാം. ഇന്ന്‌ വൈകിട്ട്‌ തന്നെ എത്തിക്കൊള്ളാം.''ആവാഹനപൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ക്ക്‌ നമ്പ്യാര്‍ നീണ്ട കുറിപ്പെഴുതിക്കൊടുത്തു. മാണിക്യന്റെ വീട്ടില്‍ പുജയ്‌ക്ക് ഒരുക്കങ്ങളാരംഭിച്ചു. സന്ധ്യയോടെ നമ്പ്യാര്‍ മാണിക്യന്റെ വീട്ടിലെത്തി. മുറിയില്‍ സുഗന്ധധൂപം പരന്നു. നിലവിളക്കുകളെരിഞ്ഞു. പത്മം വരച്ചു. ഹോമകുണ്‌ഠത്തില്‍ അഗ്നി ജ്വലിച്ചു. പരാശക്‌തികളെ ധ്യാനിച്ച്‌ നമ്പ്യാര്‍ ഹോമം തുടങ്ങി, പരിസരവാസികളൊക്കെ എത്തിത്തുടങ്ങി. മാണിക്യനെ ഹോമകുണ്‌ഠത്തിനടുത്തേക്ക്‌ കൊണ്ടുവന്നു. അവന്‍ നമ്പ്യാരെ രൂക്ഷമായി നോക്കി.

''ഇരിക്ക്‌.'' നമ്പ്യാര്‍ സ്വരം കനപ്പിച്ചു. മാണിക്യന്‍ വിസമ്മതിച്ചു.

''ഇരിക്കാന്‍.'' ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ഗര്‍ജ്‌ജിച്ചു. മാണിക്യന്‍ ഇരുന്നുപോയി. മാണിക്യന്‍ നമ്പ്യാരെ ദഹിപ്പിക്കുംവിധം നോക്കിയിട്ട്‌ പറഞ്ഞു.

''ഹേ മാന്ത്രികന്‍, എന്നെ ബന്ധിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും.'' നമ്പ്യാര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ പല്ലുഞെരിച്ചു.

''ഉം, നിനക്ക്‌ അത്രയ്‌ക്ക് അഹങ്കാരമോ?''

''എനിക്ക്‌ ചിലതു ചെയ്‌തു തീര്‍ക്കാനുണ്ട്‌. ഞാന്‍ ചിലരുടെ രക്‌തം കൊതിക്കുന്നു.''

''രക്‌തം കൊതിക്കാന്‍ നീ ആര്‌. രക്‌തചാമുണ്ഡിയോ, ചുടലഭദ്രകാളിയോ.''മാണിക്യന്‍ കുലുങ്ങിച്ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു.

''ഞാന്‍ വേലായുധന്‍. നടൂലെത്തൊടി വേലായുധന്‍.'' അതു കേട്ടവരൊക്കെ ഞെട്ടിപ്പോയി. നടൂലെത്തൊടി വേലായുധന്‍! അഞ്ചുവര്‍ഷംമുമ്പ്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായ നാട്ടുകാരന്‍. വേലായുധന്റെ ആത്മാവ്‌ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ചുവെങ്കില്‍ യഥാര്‍ഥത്തില്‍ വേലായുധന്‍ മരിച്ചുവെന്നല്ലേ കരുതേണ്ടത്‌? നാട്ടുകാര്‍ സംശയിച്ചു.

''നീ എന്തിനാണ്‌ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ചത്‌?'' മാന്ത്രികന്‍ ചോദിച്ചു.

''മാണിക്യന്‍ എന്റെ കൂട്ടുകാരനാണ്‌.''

''വോലയുധന്‍ മരിച്ചിട്ടില്ല. ശരിയല്ലേ?''

''അല്ല. ഞാന്‍ ജീവിച്ചിരിക്കുന്നില്ല. അവരെന്നെ കൊന്നു. വയല്‍ത്തറയിലെ നെഞ്ചത്ത്‌ വളരുന്ന തെങ്ങ്‌ ഞാനാണ്‌... രക്‌തദാഹിയായ തെങ്ങ്‌.'' മാണിക്യന്‍ കിതപ്പോടെ പറഞ്ഞു.

''ആരാണ്‌ നിന്റെ ജീവനെടുത്തത്‌?'' നമ്പ്യാരുടെ ചോദ്യം മാണിക്യനെ ശരിക്കും അരിശംകൊള്ളിച്ചു.

''ഇല്ല. ഞാനത്‌ പറയില്ല. അവനെ എനിക്ക്‌ കഴുത്തു ഞെരിച്ച്‌ ചോര കുടിച്ചുകൊല്ലണം.''

''പ്രതികാരചിന്ത വെടിഞ്ഞ്‌ മനസ്‌ തുറക്കൂ. നീ അവരുടെ പേര്‌ പറയണം. നിന്നെ കൊന്ന അവരെ തുറുങ്കിലടയ്‌ക്കും. പിന്നെ തൂക്കിക്കൊല്ലും. എന്താ, പോരെ?'' മാണിക്യന്‍ നമ്പ്യാരെ ഉഗ്രമായൊന്നു നോക്കി.

''സത്യം?''

''സത്യം.''

''ഇല്ല. എനിക്ക്‌ വിശ്വാസമില്ല. നിങ്ങളുടെ നിയമം അവരെ ശിക്ഷിക്കില്ല.''

''ഞാന്‍ ഉറപ്പുതരുന്നു.''

''എങ്കില്‍, മുപ്പതുനാള്‍ ഈ ശരീരത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാം.''

''പോരാ, നീ എന്റെ കൂടെ വരണം. നിനക്ക്‌ എന്റെ വാസഗൃഹത്തില്‍ വേണ്ടതെല്ലാം തരുന്നതാണ്‌.'' ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട്‌ വഴിപ്പെട്ടു. സമ്മതഭാവത്തില്‍ തലചുഴറ്റി ഇരിപ്പായി. പിന്നെ പറഞ്ഞു. ''ആമപ്പറമ്പില്‍ ശങ്കരനറിയാം എല്ലാം.''

നമ്പ്യാര്‍ ആവാഹനമന്ത്രത്തിലൂടെ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ച വേലായുധന്റെ ആത്മാവിനെ ചന്ദനമുട്ടിയിലേക്ക്‌ ആവാഹിച്ചെടുത്തു. അടുത്തനിമിഷം മാണിക്യന്‍ ബോധംകെട്ടുവീണു. അല്‍പ്പസമയത്തിനുള്ളില്‍ ഉറക്കമുണര്‍ന്നവനെപ്പോലെ മാണിക്യന്‍ എഴുന്നേറ്റു. പിന്നീടൊരിക്കലും മാണിക്യന്റെ ശരീരത്തില്‍ വേലായുധന്റെ ആത്മാവ്‌ സന്നിവേശിച്ചിട്ടില്ല. ഈ സംഭവം നാടാകെ പരന്നു.

അഞ്ചുവര്‍ഷം മുമ്പാണ്‌ വേലായുധന്റെ തിരോധാനമുണ്ടായത്‌. ആളെ കാണാനില്ലെന്ന്‌ പോലീസില്‍ പരാതിപ്പെട്ടിട്ടും കണ്ടെത്താനായില്ല. അന്വേഷണം മരിവിച്ച സാഹചര്യത്തിലാണ്‌ മാണിക്യനില്‍ വേലായുധന്റെ ആത്മാവ്‌ സന്നിവേശിച്ചത്‌. 'ആമപ്പറമ്പില്‍ ശങ്കരന്‌ എല്ലാം അറിയാ'മെന്ന ്‌ മാണിക്യനിലെ ആത്മാവ്‌ വെളിപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യം വേലായുധന്റെ വീട്ടുകാരറിഞ്ഞു. അവര്‍ പോലീസിന്‌ ഈ വിവരം കൊടുത്തു. പോലീസ്‌ ആമപ്പറമ്പില്‍ ശങ്കരനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്‌തപ്പോള്‍ അരുംകൊലയുടെ കഥയുടെ ചുരുളഴിഞ്ഞു. ശങ്കരന്‍ മാപ്പുസാക്ഷി മാത്രം. ആശാരി സുകുമാരനാണ്‌ വേലായുധനെ കൊലപ്പെടുത്തിയത്‌. ശങ്കരനിലൂടെ പോലീസ്‌ സംഭവങ്ങളുടെ നിജസ്‌ഥിതിയറിഞ്ഞു.

സുകുമാരന്റെ സഹോദരി യശോദയുമായി വേലായുധന്‍ പ്രണയത്തിലായി. ഇരുവരും രണ്ട്‌ സമുദായക്കാരാണ്‌. ഈ ബന്ധത്തെ സുകുമാരന്‍ എതിര്‍ത്തു. വേലായുധന്‍ പിന്തിരിയില്ലെന്ന്‌ മനസിലായതോടെ സുകുമാരന്‍ വേലായുധനെ കൊല്ലുവാന്‍ പദ്ധതിയിട്ടു. സംഭവദിവസം രാത്രി സുകുമാരനും ശങ്കരനും ഇവരുടെ സുഹൃത്ത്‌ മമ്മതാലിയും വയല്‍വരമ്പിലൂടെ വരുമ്പോഴാണ്‌ വേലായുധന്‍ എതിരെ വരുന്നത്‌ കണ്ടത്‌. സഹോദരിയുമായുള്ള പ്രണയബന്ധത്തില്‍നിന്നും പിന്തിരിയുവാന്‍ ആവശ്യപ്പെട്ട്‌ സുകുമാരന്‍ വേലായുധനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഉളിയെടുത്ത്‌ സുകുമാരന്‍ വേലായുധന്റെ വയറ്റില്‍ കുത്തിവലിച്ചു. കുടല്‍മാല പുറത്തുചാടി. മരിച്ച വേലായുധന്റെ ജഡം സുകുമാരന്‍ വലിച്ചിഴച്ചുകൊണ്ടുപോയി വയല്‍ത്തറയില്‍ കുഴിച്ചിട്ടു. മമ്മതാലി വയലില്‍ കൂനകൂട്ടി പാകിയ തെങ്ങിന്‍തൈ കൊണ്ടുവന്ന്‌ കുഴിമാടത്തിന്‌ മുകളില്‍ നട്ടു. തെങ്ങിന്‍തൈയ്‌ക്ക് തടവുമുണ്ടാക്കി.

അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങളെത്തുടര്‍ന്ന്‌ പോലീസ്‌ സുകുമാരനെയും മമ്മതാലിയെയും ശങ്കരനെയും അറസ്‌റ്റ് ചെയ്‌തു. തെങ്ങ്‌ മാന്തി നോക്കിയപ്പോള്‍ മനുഷ്യാസ്‌ഥികളും കണ്ടെടുത്തു. ഇരുളിന്റെ മറവില്‍ നടന്ന കൊലപാതകം കണ്ട ഒരാളുണ്ടായിരുന്നു. മാണിക്യന്‍. വീട്ടിലേക്ക്‌ മടങ്ങുംവഴി നടക്കാനാവാതെ വയല്‍വരമ്പിലിരിക്കുമ്പോള്‍ ശബ്‌ദിക്കാന്‍പോലുമാവാതെ അയാള്‍ ഇതെല്ലാം കാണുകയായിരുന്നു.

വേലായുധന്റെ നിലവിളിയും വയര്‍പിളര്‍ന്ന്‌ കുടല്‍ പുറത്തേക്ക്‌ ചാടിയതുമൊക്കെ മാണിക്യന്‍ ശരിക്കും കണ്ടു.

ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ സുകുമാരന്‍ തന്നെയും കൊല്ലുമെന്ന്‌ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവം മാണിക്യന്റെ മനസില്‍ ഉണങ്ങാത്ത മുറിപ്പാടുണ്ടാക്കി. കൊലപാതകം നടത്തിയ പ്രതികള്‍ മാന്യരായി നടക്കുന്നത്‌ പ്രതികരിക്കാനാവാത്ത മാണിക്യനെ ശരിക്കും അരിശംകൊള്ളിച്ചിരുന്നു. ഈ വികാരം മനസ്‌ പ്രക്ഷുബ്‌ധമാക്കി. അരുംകൊലയുടെ സത്യം പുറത്തുവരണമെന്ന്‌ അയാള്‍ ആഗ്രഹിച്ചു. അതിന്റെ മൂര്‍ധന്യതയിലാണ്‌ ചുഴലിക്കാറ്റുണ്ടായതും വയല്‍ത്തറയിലെ തെങ്ങ്‌ മാണിക്യനെ എടുത്തുയര്‍ത്തിയതുമൊക്കെ. ഇതെല്ലാം മദ്യലഹരിയിലായ മാണിക്യന്റെ തോന്നലുകളായിരുന്നു. വയില്‍ത്തറയിലെ തെങ്ങിന്‍ചുവട്ടില്‍ വന്നുകിടന്ന മാണിക്യന്‍ വേലായുധന്റെ ആത്മാവ്‌ തന്റെ ശരീരത്തില്‍ സന്നിവേശിച്ചതായി വിശ്വസിച്ചു. കേസില്‍ സുകുമാരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. മറ്റുള്ളവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. പന്ത്രണ്ടുവര്‍ഷത്തെ തടവിനുശേഷം സുകുമാരന്‍ ഇപ്പോള്‍ ജയില്‍മോചിതനായിട്ടുണ്ട്‌.

രക്‌തം കുടിക്കുന്ന തെങ്ങ്‌ 1

''തമ്പുരാനെങ്ങടെ തൈവം തമ്പുരാനാണേ

തമ്പുരാനെങ്ങടെ തൂക്കമകറ്റുവോനാണേ

തമ്പ്രാന്റെ പത്തായപ്പുരയൊന്നു നിറയ്‌ക്കാന്‍

ചെമ്മാനം കാണുംവരേക്കും പണിയെടുക്കയ്യാ...''

ഞാറ്റുപാട്ടും പാടി മാണിക്ക്യന്‍ നടന്നു. തലയില്‍ ഒരു കെട്ട്‌ കപ്പയും കൈയില്‍ ഒരു കോമ്പ ചാളയുമുണ്ട്‌.

പകലന്തിയോളം ജോലിചെയ്‌ത് ചാരായഷാപ്പില്‍ കയറി മൂക്കുമുട്ടെ കുടിച്ചശേഷം പാതിരാനേരത്തുള്ള മാണിക്യന്റെ പതിവ്‌ യാത്ര. മുണ്ടകന്‍കൊയ്‌ത്തു കഴിഞ്ഞ വയലില്‍ നെല്ലിന്‍മൂടുകള്‍ ചവിട്ടിയരഞ്ഞുണ്ടായ ഒറ്റയടിപ്പാതയിലൂടെയാണ്‌ ചാരായത്തിന്റെ ഗന്ധവും വഹിച്ച്‌ മാണിക്യന്‍ നടന്നുപോവുന്നത്‌. മദ്യലഹരിയില്‍ പാദം ശരിക്ക്‌ നിലത്തുറയ്‌ക്കുന്നില്ല. ലഹരി എത്ര കയറിയാലും മാണിക്യന്‍ വീട്ടിലേക്കുള്ള വഴി തെറ്റാറില്ല.

അമ്പതോ അമ്പത്തഞ്ചോ വയസുതോന്നിക്കും അയാള്‍ക്ക്‌. കറുത്തനിറം. മുണ്ട്‌ താളം മാടിക്കുത്തിയിരിക്കുന്നു. തുവര്‍ത്തു മുണ്ടുകൊണ്ടാണ്‌ തലയിലെ കപ്പ കെട്ടിയിരിക്കുന്നത്‌. പകല്‍പോലെ നിലാവുള്ള രാത്രി. ജീവജാലങ്ങളെല്ലാം ഉറക്കത്തില്‍. നോക്കെത്താ ദൂരത്തിലാണ്‌ വയല്‍. ഒറ്റയടിപ്പാത മൂന്നായി വഴി പിരിയുന്നിടത്ത്‌ മാണിക്യന്‍ നിന്നു. ഇനിയങ്ങോട്ട്‌ വഴിയില്ല. കണ്ണുകെട്ടി വിട്ടാലും വീട്ടിലെത്തുന്ന തനിക്ക്‌ വഴിതെറ്റിയോ? മാണിക്യന്‍ കപ്പക്കെട്ടെടുത്ത്‌ തൂക്കിപ്പിടിച്ചിട്ട്‌ അമ്പരപ്പോടെ നിന്നു. നായ്‌ക്കളുടെ കുരകേട്ട്‌ തല വെട്ടിച്ചുനോക്കി. അതിശക്‌തമായ കാറ്റ്‌ ചുഴലിയായി രൂപംകൊണ്ടിരിക്കുന്നു. പൊടിമണ്ണും കടലാസും കരിയിലകളും കറങ്ങി മുകളിലേക്കുയരുന്നു. ഹുങ്കാരശബ്‌ദത്തില്‍ ആ ചുഴലിക്കാറ്റ്‌ അതിവേഗം മാണിക്യന്റെ അടുത്തേക്കാണ്‌.

എന്റെ കുലദൈവങ്ങളേ...! മാണിക്യന്‍ നെഞ്ചുപൊടിഞ്ഞ്‌ ദയനീയമായി വിളിച്ചു. നിമിഷങ്ങള്‍ക്കകം ചുഴലിക്കാറ്റ്‌ അയാളെ വട്ടംകറക്കി. ഭൂമിയില്‍നിന്നും ഉയര്‍ന്നുകറങ്ങിയ മാണിക്യന്റെ നിലവിളി ആരും കേട്ടില്ല. ചുഴലിക്കാറ്റ്‌ അയാളെ എടുത്തെറിഞ്ഞ്‌ തെക്കോട്ട്‌ നീങ്ങി. മാണിക്യന്റെ കൈയിലുണ്ടായിരുന്ന കപ്പയും ചാളയും ദൂരെയെങ്ങോ തെറിച്ചുവീണു. ചുഴലിക്കാറ്റ്‌ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നത്‌ വീണുകിടക്കുന്ന മാണിക്യന്‍ നടുക്കത്തോടെയാണ്‌ കണ്ടത്‌.

ഒരുവിധം എഴുന്നേറ്റു. ജീവിതത്തില്‍ അന്നോളം ഉണ്ടാവാത്ത ഒരു ഭീതി മനസില്‍ കടന്നുകൂടി. മുന്നോട്ട്‌ നടക്കാനുള്ള വഴി അറിയുന്നില്ല. ഒറ്റയടിപ്പാതയും അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും മാണിക്യന്‍ വീട്ടിലെത്താന്‍ അലക്ഷ്യമായി നടന്നു. വിജനമായ വഴിയിലൂടെ പോകുന്നവരെ തെറ്റായി വഴിതിരിച്ചു വിടാറുണ്ട്‌ 'പൊട്ടി' എന്ന ദുര്‍മൂര്‍ത്തി. പൊട്ടി തിരിച്ചയാള്‍ക്ക്‌ സ്വബോധമുണ്ടാവുമെങ്കിലും സ്വപ്‌നലോകത്തെപ്പോലെയാവും നടക്കുക. പിന്നെ ചെന്നുവീഴുന്നത്‌ പൊട്ടക്കുളത്തിലോ ശ്‌മശാനത്തിലോ ഒക്കെ ആയിരിക്കും.

തലയ്‌ക്കുമീതെ കനം തോന്നി മാണിക്യന്‌. പൊട്ടി ചുഴലിയുടെ രൂപത്തില്‍ വന്ന്‌ തന്നെ തിരിച്ചുകഴിഞ്ഞിരിക്കുന്നു! മാണിക്യന്‍ കിടുകിടാ വിറച്ചു. മുന്നോട്ട്‌ നടക്കാതെ വയലില്‍ത്തന്നെ കിടന്ന്‌ നേരം വെളുപ്പിച്ചാലോ എന്നു തോന്നി. അത്‌ അപകടമാണ്‌. ഒടിയന്‍മാര്‍ ഇറങ്ങുന്ന നേരമാണിത്‌. അവര്‍ കാളയായോ പോത്തായോ രൂപം മാറി വയലിലെ മണ്ണ്‌ തൂളിച്ച്‌ കളിക്കും. ഈ സമയത്ത്‌ ആദ്യം കാണുന്ന ആളെ ഒടിമൂര്‍ത്തി കയറ്റി കൊല്ലും. ഒടിയന്റെ ഭീതി കൂടി മനസില്‍ ചേക്കേറിയപ്പോള്‍ മാണിക്യന്‍ നടന്നു. ആ നടത്തം എങ്ങോട്ടാണെന്നും എവിടെവരെ എത്തുമെന്നും മാണിക്യന്‌ തന്നെ അറിയില്ല.

ചെന്നു കയറിയത്‌ വയലിനു നടുവിലെ ഉയര്‍ന്ന തറയിലാണ്‌. മന്ത്രവാദികള്‍ രക്ഷസിനെയും യക്ഷികളെയുമൊക്കെ ആവാഹിച്ച്‌ മുക്കൂട്ട്‌ പെരുവഴിയിലെ വയല്‍ത്തറ. പകല്‍പോലും ഇതുവഴി ആരും നടക്കാറില്ല.

വയല്‍ത്തറയില്‍ കയറിയതും മാണിക്യന്‍ പിടഞ്ഞുവീണു.? ആരോ കീഴ്‌മേല്‍ മറിച്ചിട്ടതുപോലെ. മരണദൂതുമായി എങ്ങുനിന്നോ കാലന്‍കോഴി കരഞ്ഞു. മാണിക്യന്‍ വീണ്‌ ഉരുണ്ടുചെന്നത്‌ വയല്‍ത്തറയിലെ തെങ്ങിന്‍ചുവട്ടിലേക്ക്‌. അഞ്ചുവര്‍ഷം മുമ്പാണ്‌ ആരോ ആ തെങ്ങ്‌ നട്ടത്‌. അതിവേഗം തടിച്ചുകൊഴുത്ത തെങ്ങിന്‌ ചോരനിറമായിരുന്നു. തെങ്ങോലയില്‍നിന്നും ചൂടുള്ള തുള്ളികള്‍ മാണിക്യന്റെ മുഖത്തേക്ക്‌ ഇറ്റിവീണു. നിലാവില്‍ ചൂടുള്ള മഴത്തുള്ളിയോ?

അയാള്‍ മുഖത്തുവീണ തുള്ളികള്‍ തുടച്ച്‌ കൈവെള്ള നോക്കി.

''ഹെന്റമ്മോ...!'' മാണിക്യന്‍ ഭയന്ന്‌ നിലവിളിച്ചുപോയി. ഓലയില്‍നിന്നും കിനിഞ്ഞുവീണത്‌ മഴത്തുള്ളികളായിരുന്നില്ല. ചൂടുള്ള രക്‌തമായിരുന്നു. ഭീതിപെരുകിയ മാണിക്യന്‍ പിടഞ്ഞെണീറ്റ്‌ അമ്പരപ്പോടെ ചോര നിറമുള്ള തെങ്ങിലേക്ക്‌ നോക്കി. അടുത്തിനിമിഷം ആ തെങ്ങ്‌ വലുതായി. അതിന്റെ ഓലകള്‍ കൈവിരലുപോലെ മാണിക്യന്റെ അടുത്തേക്ക്‌ നീണ്ടു. നിലവിളിച്ചോടും മുമ്പ്‌ ഓല മാണിക്യനെ പിടിച്ചുയര്‍ത്തി, ശരീരത്തില്‍നിന്നും രക്‌തം വറ്റുന്നതായി തോന്നി അയാള്‍ക്ക്‌. നിലവിളിയുടെ ശബ്‌ദം പുറത്തേക്ക്‌ വരുന്നില്ല. അടുത്തനിമിഷം ഓല പിടി അയഞ്ഞു. മാണിക്യന്‍ നിലംപതിച്ചു വീണു. പിന്നീടൊന്നും ഓര്‍മ്മയില്ല. കാറ്റില്‍ ആടി ഉലയുന്ന തെങ്ങോലകളുടെ മര്‍മ്മരം കേട്ടാണ്‌ മാണിക്യന്‍ കണ്ണുതുറന്നത്‌.

നേരം വെളുത്തിരുന്നു. തലേന്നത്തെ മദ്യലഹരി കെട്ടടങ്ങിയിരുന്നുവെങ്കിലും അനുഭവിച്ച ഭയങ്കരസംഭവങ്ങള്‍ മനസില്‍നിന്നും മാഞ്ഞിരുന്നില്ല. മരണം കാട്ടിയ തെങ്ങും നോക്കി മാണിക്യന്‍ തിരിഞ്ഞോടി. മാണിക്യന്റെ വീട്ടില്‍ മുറ്റം തൂത്തുവാരുകയായിരുന്ന ഈ സമയത്ത്‌ അയാളുടെ ഭാര്യ മീനാക്ഷി. ഇടയ്‌ക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഭര്‍ത്താവ്‌ വരുന്നത്‌ കണ്ടു.

''വീടിനും നാടിനും ഉപകാരമില്ലാത്താവന്‍'' അവള്‍ പിരാകി. മാണിക്യന്‍ മുറ്റത്തേക്ക്‌ വന്നപ്പോള്‍ മീനാക്ഷി അയാളെ രൂക്ഷമായി നോക്കി.

''ഇന്നലെ എവിടെയായിരുന്നു. എന്തിനാ ഇങ്ങോട്ട്‌ പോന്നത്‌?'' മീനാക്ഷി ക്ഷുഭിതയായി. മാണിക്യന്‍ അവളെ ദഹിപ്പിക്കും വിധം നോക്കി. ചുകന്ന കണ്ണുകളിലേക്ക്‌ നോക്കി മീനാക്ഷി പിറുപിറുത്തു.

''കണ്ടില്ലേ, കണ്ണിലെ ചോപ്പ്‌ മാറീട്ടില്ല. ഇന്നലെ കിട്ടിയതിന്‌ മുഴുവന്‍ കുടിച്ചുകാണും.'' ഉഗ്രശ്വാസോച്‌ഛ്വാസത്തോടെ കണ്ണുതുറിപ്പിച്ച്‌ മീനാക്ഷിയെ കനപ്പിച്ചൊന്ന്‌ നോക്കിയിട്ട്‌ മാണിക്യന്‍ അകത്തേക്ക്‌ കയറിപ്പോയി.

''അമ്മേ, ഓടിവായോ...'' അകത്തുനിന്നും മകളുടെ കരച്ചില്‍ കേട്ട്‌ മീനാക്ഷി ചൂലും നിലത്തിട്ട്‌ അകത്തേക്ക്‌ ഓടിച്ചെന്നു.

അവിടെ കണ്ട കാഴ്‌ച! മാണിക്യന്‍ ചമ്രംപടിഞ്ഞിരുന്ന്‌ ഉഗ്രശ്വാസനിശ്വാസത്തോടെ തല വട്ടത്തില്‍ കറക്കിയാടുന്നു. അത്‌ നോക്കിനില്‍ക്കുകയാണ്‌ മകള്‍ കാര്‍ത്തിക.

''അതേയ്‌, അച്‌ഛന്‌ ഇന്നലെ കിട്ടിയ കുടിച്ച തരിപ്പ്‌ മാറിയിട്ടില്ല.''

മീനാക്ഷി സ്വരം കനപ്പിച്ചു.

''മീനാക്ഷ്യേ...''

''എന്താ മനുഷ്യാ മത്ത്‌ നീങ്ങാന്‍ മോര്‌ കലക്കിത്തരട്ടെ.'' മീനാക്ഷി ചോദിച്ചു.

മാണിക്യന്‍ അവളെ ദഹിപ്പിക്കുംവിധം നോക്കിയിട്ട്‌ ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു.

''ഞാന്‍ മാണിക്യനല്ല... ഈ വീടിന്‍െ കാവലിന്‌ ഇനി മുതല്‍ ഞാനുണ്ടാവും...'' മീനാക്ഷിക്ക്‌ മാണിക്യന്റെ സ്വരത്തില്‍ എന്തോ പന്തികേടുതോന്നി.

''മോളേ, ആ രാഘവേട്ടനോട്‌ ഒന്ന്‌ വേഗം വരാന്‍ പറ..''

അവള്‍ ഒറ്റയോട്ടം. കാര്‍ത്തിക അയല്‍വാസി രാഘവേട്ടനെയും കൂട്ടി വേഗമെത്തി. മീനാക്ഷി നടന്ന സംഭവമെല്ലാം പറഞ്ഞു. ചില ലക്ഷണങ്ങള്‍ നോക്കി രാഘവേട്ടന്‍ പറഞ്ഞു.

''പറ്റിച്ചൂലോ മീനാക്ഷ്യേ. ഇത്‌ സംഗതി മറ്റതാ. മാണിക്യന്‌ പ്രേതബാധയേറ്റതാ.''മീനാക്ഷി നടുങ്ങിപ്പോയി. മാണിക്യന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ രാഘവേട്ടനെ നോക്കിയിട്ട്‌ ചോദിച്ചു.

''എന്താ രാഘവാ, നിനക്കെന്നെ മനസിലായില്ലേ...''

രാഘവേട്ടന്‍ നടുക്കത്തോടെ പിന്നാക്കം നീങ്ങി.

''എന്നോട്‌ അടുക്കണ്ട. ഞാനൊരു പാവമാണേ.'' അയാള്‍ തൊഴുതു.

''എങ്കില്‍ പോ. എനിക്കാരെയും കാണണ്ട. അല്ലെങ്കിലും ഞാന്‍ തനിച്ചാണല്ലോ.'' അങ്ങനെ പറഞ്ഞ്‌ മാണിക്യന്‍ തേങ്ങിക്കരഞ്ഞു.

മീനാക്ഷിയുടെ കണ്ണുകള്‍ നിറഞ്ഞു.

''ഇനി, എന്താ ചെയ്യാ?'' അവള്‍ രാഘവേട്ടനോട്‌ ചോദിച്ചു.

''പ്രേതം സന്നിവേശിച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ജോത്സ്യനെ കണ്ട്‌ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അപകടമാ.'' അയാള്‍ പറഞ്ഞു.

കുടുംബത്തില്‍ കയറിവന്ന ദുരന്തമോര്‍ത്ത്‌ മീനാക്ഷി കരഞ്ഞുപോയി.

മാണിക്യന്‍ ഉപദ്രവമൊന്നും ഉണ്ടാക്കിയില്ല. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ ഒറ്റയിരിപ്പ്‌.

മീനാക്ഷി ജോത്സ്യന്‍ സുന്ദര്‍ദാസിന്റെ വീട്ടിലെത്തി.

മാണിക്യനുവേണ്ടി കവിടി വാരിവച്ച സുന്ദര്‍ദാസ്‌ മീനാക്ഷിയുടെ നേര്‍ക്കു നോക്കി. എന്നിട്ട്‌ തെല്ല്‌ മടിയോടെ പറഞ്ഞു.

''ഞാനിതെങ്ങനെ പറയും.''

''എന്നാലും...?'' മീനാക്ഷി ഗദ്‌ഗദ കണ്‌ഠമായി.

''കൊണ്ടേ പോവൂ. എന്നുവച്ചാല്‍ മാണിക്യനില്‍ സന്നിവേശിച്ചത്‌ ഒരു പ്രേതമാണ്‌. ഗതികിട്ടാതെ അലയുന്ന പ്രേതം. ഒഴിപ്പിക്കാന്‍ നോക്കിയാല്‍ അവന്‍ മാണിക്യനെ കൊല്ലും. ഒഴിപ്പിച്ചില്ലെങ്കില്‍ പ്രേതത്തേയും വഹിച്ച്‌ ജീവിതത്തിന്റെ ശിഷ്‌ടകാലം കഴിേേയണ്ടിവരും.

''പ്രേതത്തെ ഒഴിപ്പിച്ച്‌ കിട്ടണം. ആള്‌ മരിക്കാനും പാടില്യ.'' മീനാക്ഷി കരഞ്ഞുപറഞ്ഞു.

''ഉറപ്പിച്ചൊന്നും പറയാന്‍ പറ്റില്ല. ഏതായാലും ഞാനൊരു ചാര്‍ത്ത്‌ തരാം. അപ്പുണ്ണി നമ്പ്യാരെ പോയി കണ്ടോളൂ. അയാള്‍ വന്ന്‌ കിട്ടിയാല്‍ നിങ്ങള്‌ രക്ഷപ്പെട്ടു. അപ്പുണ്ണിനമ്പ്യാരുടെ മന്ത്രം പിഴപ്പിച്ച ഒരു ദുരാത്മാവുമില്ല.''

സുന്ദര്‍ദാസ്‌ കൊടുത്ത കുറിപ്പുമായി മീനാക്ഷി മഹാമാന്ത്രികന്‍ അപ്പുണ്ണിനമ്പ്യാരുടെ വീട്ടിലെത്താന്‍ വേഗം നടന്നു.

മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ച ആ പ്രേതം ആരുടേതാണ്‌? രക്‌തം കുടിക്കുന്ന തെങ്ങിന്റെ രഹസ്യമെന്താണ്‌? മന്ത്രവാദത്തിനിടയില്‍ മാണിക്യന്‍ മരിച്ചുപോകുമോ?

ഇരുളിന്റെ മറവില്‍... പൂച്ചയുണ്ട്‌ സൂക്ഷിക്കുക

കഥകള് മാറുമ്പോഴും കാലം മാറുമ്പോഴും ശശിധരന്റെ ഓര്മ്മകള് നീറുന്ന വേദനകളാകുന്നു. വര്ഷം ഒന്പതു കഴിഞ്ഞുവെങ്കിലും വലതുകൈപ്പത്തിയുടെ പുറത്തേറ്റ നഖപ്പാടുകള്ക്ക് ഇതുവരെയും മങ്ങലേറ്റിട്ടില്ല. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ ശശിധരന് ഒരു പ്രിന്റിംഗ് പ്രസ്സ് തൊഴിലാളിയാണ്. ആണ്ടുകള് മാറുമെങ്കിലും പരാജയങ്ങള് വിജയമായി തീരുമെങ്കിലും തന്റെ നടുക്കുന്ന ഓര്മ്മകള്ക്ക് വയസ്സാകില്ലെന്നാണ് ഈ നാല്പത്തിയഞ്ചുകാരന്റെ വാക്കുകളില് നിന്ന് വായിച്ചെടുക്കാനാവുക. ഇവിടെ ശശിയുടെ വേദനിപ്പിക്കുന്ന ഓര്മ്മകളിലെ കേന്ദ്ര കഥാപാത്രം വെറുമൊരു പൂച്ചയെന്നറിയുമ്പോള് ആരാണ് മൂക്കത്ത് വിരല് വയ്ക്കാതിരിക്കുക. വെറുമൊരു പൂച്ച എങ്ങനെയാണ് മറ്റുള്ളവര്ക്ക് ഭയപ്പാടുണ്ടാക്കുക എന്നൊരു ചോദ്യവും വായനക്കാരില് നിന്നുണ്ടായാല് അവരെ കുറ്റം പറയാനുമാവില്ല. രാത്രികളില് തിളങ്ങുന്ന കണ്ണുകളോടെ പ്രേതാത്മാക്കളെയും പേറിനടക്കുന്ന കരിംപൂച്ചകളുടെ ഒത്തിരി കഥകള് മുത്തശ്ശിമാര് കുഞ്ഞുമക്കള്ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടാവും. അതിലേറെയും കള്ളക്കഥകളുമായിരിക്കാം.

കുസൃതിക്കുടുക്കകളെ അടക്കിയിരുത്താന് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്ക്ക് അറി യാമായിരുന്നു.

പക്ഷെ ഒന്പതാണ്ടുകള്ക്കു മുമ്പ് ശശിക്കു പിന്നില്നിന്ന് മുന്നിലേക്ക് ചാടിവീണത് വെറുമൊരു പൂച്ചയല്ലെന്ന് ആ കണ്ണുകള് പറയുന്നു. മല്ലപ്പള്ളി മിനി ഇന്ഡസ്ട്രിയല് എസേ്റ്ററ്റിലുണ്ടായിരുന്ന പ്രസ്സിലെ ജീവനക്കാരനായിരുന്നു ശശിധരന് അന്ന്. പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടുന്ന ചുമതല ശശിക്കായിരുന്നവത്രെ. അക്കാരണം കൊണ്ടുതന്നെ പലദിവസങ്ങളിലും ഓവര്ടൈം ജോലി ചെയ്യേണ്ട ഒരവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നൊരു ചൊവ്വാഴ്ചയായിരുന്നു എന്ന് തറപ്പിക്കുന്ന ശശിധരന്റെ സ്വന്തം വാക്കുകള് അസത്യമായി തോന്നുന്നില്ല. ഞാന് ഒരു ഈശ്വരവിശ്വാസിയാണെങ്കിലും കാണാത്തതിനെയൊന്നും വിശ്വസിക്കാന് തയ്യാറല്ലാത്തവനായിരുന്നു. മാത്രമല്ല ഒന്നിനെയും അന്ധമായി കരുതാനും എനിക്കാവുമായിരുന്നില്ല. മീനച്ചൂടിന്റെ അസഹനീയതയുള്ള ആ ചൊവ്വാഴ്ച രാത്രി ഏതാണ്ട് പതിനൊന്നര മണിക്കുശേഷമാണ് ഞാന് പ്രസ്സില് നിന്നും വീട്ടിലേക്ക് പോയത്. ഏതാണ്ട് ഒരു കിലോമീറ്റര് മാത്രമാണ് വീട്ടിലേയ്ക്കുള്ള ദൂരമെങ്കിലും വെളുപ്പിന് പോയാല് മതിയെന്ന് സെക്യൂരിറ്റി ജോസഫേട്ടന് പലവട്ടം പറഞ്ഞതാണ്. എന്നാല് വെളുപ്പിന് തിരിച്ചു വന്നാല് കുറച്ചുകൂടി പണി തീര്ക്കാമല്ലോ എന്നു കരുതിയാണ് ആ രാത്രിയില് തന്നെ ഞാന് വീട്ടിലേയ്ക്ക് തിരിച്ചത്.

ശശിധരന് പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് വികാരം തിരതല്ലിയിരുന്നുവെങ്കിലും പലപ്പോഴും ശാന്തതയും നിര്വികാരതയുമാണ് പ്രതിഫലിച്ചു കണ്ടത്. പ്രധാന വഴിവക്കിലെ പാലമരവും കടന്ന് ശശിധരന് ചെറിയ നടപ്പാതയിലേക്കിറങ്ങുമ്പോള് പുറകില് നിന്നൊരു ശബ്ദം കേട്ടു. പരന്നൊഴുകുന്ന നിലാവിന്റെ വെളിച്ചത്തില് വെറുതെയൊന്നു ഭയപ്പെടാന് പോലും അദ്ദേഹത്തിനായിരുന്നില്ല. അല്ലെങ്കിലും ഒരു സാധാരണ ശബ്ദം കേട്ടൊന്നും ഭയപ്പെടുന്ന വ്യക്തിയായിരുന്നില്ലല്ലോ കാരിരുമ്പിന്റെ ശക്തിയുള്ള ഇയാള്. വഴിയിലേക്ക് ചാഞ്ഞു നിന്ന വേലിത്തലപ്പുകള് പലതും മാടിയൊതുക്കിക്കൊണ്ടാണ് ശശി വീട്ടിലേക്ക് നടന്നുകൊണ്ടിരുന്നത്. പുറകില് കേട്ട ശബ്ദം ഒന്നുകൂടി ആവര്ത്തിച്ചോ എന്ന് ശശിക്ക് സംശയം തോന്നി. ഇല്ലായെന്ന് സമാധാനിച്ചുകൊണ്ട് വീണ്ടും ഏതാണ്ട് ഒന്നു രണ്ടു വാര മുന്നോട്ടു നടന്നപ്പോള് മുന്പേ കേട്ട ശബ്ദം ആവര്ത്തിച്ചു എന്ന് ശശി തിരിച്ചറിഞ്ഞു. ആ ശബ്ദം പിന്നിലൊരു കാല്പ്പെരുമാറ്റമാണെന്നു മനസ്സിലാക്കാന് സമയമേറെ വേണ്ടി വന്നില്ല. ശബ്ദം കേട്ട ഭാഗത്തേക്ക് ശശി തിരിഞ്ഞു നോക്കി.

ഇനി ശശി തന്നെ പറയുന്നതായിരിക്കും നല്ലത്.

തിരിഞ്ഞു നോക്കിയപ്പോള് ഭയപ്പാടിനൊന്നും ഇടയില്ലാത്ത വിധത്തില് വെറുമൊരു പൂച്ചയെയാണ് അവിടെ കണ്ടത്. ഒറ്റ നോട്ടത്തില് ഒരു സാധാരണ പൂച്ച. അതിന്റെ കണ്ണുകള് തിളങ്ങുന്നുണ്ടായിരുന്നു. ഞാന് മുന്നോട്ടു തന്നെ നടന്നു. ഇടയ്ക്കിടയ്ക്ക് വെറുതേ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. അപ്പോഴൊക്കെ എനിക്കു പിന്നില് ആ പൂച്ച നടന്നു വരുന്നതാണ് കണ്ടത്. അതില് അത്ഭുതമോ ഭീതിയോ ഒന്നും തന്നെ തോന്നിയില്ല. ഇടയ്ക്കെപ്പോഴോ ഒരിക്കല് ഞാനതിനെ ആട്ടുകയും ചെയ്തു. അപ്പോളത് തിരിഞ്ഞോടിയില്ല. എങ്കിലും മുന്നോട്ടു വരാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. ഇനി ഏതാണ്ട് പത്തു മീറ്റര് കൂടെ കടന്നാല് എനിക്ക് വീടിന്റെ മുറ്റത്തെത്താം. അകത്ത് അച്ഛന്റെ മുറിയിലെ അരണ്ട വെളിച്ചം പകുതി തുറന്നിട്ട ജനാലയിലൂടെ മുറ്റത്ത് കാണാമായിരുന്നു.

ഇത്രയും പറഞ്ഞിട്ട് ശശി നിശബ്ദനായി. പിന്നെ കുറേ സമയത്തേക്ക് അയാള് ഒന്നും സംസാരിച്ചില്ല. ഇപ്പോള് ഒരു സ്ക്രീനില് എന്ന പോലെ ശശിയുടെ മുഖത്ത് ഭാവവ്യത്യാസങ്ങള് ദൃശ്യമായിക്കൊണ്ടിരുന്നു. അയാള് അത്ഭുതത്തിന്റെ സാക്ഷിയാവുകയാണോ അതോ അന്ധവിശ്വാസത്തിന്റെ ബലിയാടാവുകയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. എന്നാല് ഒന്ന് മനസ്സിലാക്കാനാകും, ശശിക്ക് കള്ളം പറയാനാവില്ല എന്ന്. പുറത്തെ മണ്കലത്തിലെ വെള്ളം കാലിലേക്കൊഴിച്ചപ്പോള് ശശിധരന് ചെറുതായൊന്ന് തണുത്തു. കുറച്ച് വെള്ളമെടുത്ത് മുഖവും കഴുകാന് മറന്നില്ല. ഇപ്പോള് കണ്പോളകള് ഉറക്കത്തിലേക്ക് കൂട്ടികൊണ്ടു പോകാന് തയ്യാറെടുക്കുന്നത് ശശി അറിയുന്നുണ്ടായിരുന്നു. വീട്ടില് ആരുടെയും ഉറക്കത്തെ ശല്യപ്പെടുത്താതെ അദ്ദേഹം വരാന്തകടന്ന് വശത്തെ സ്വന്തം മുറിയുടെ വാതിലിനടുത്തെത്തി. പോക്കറ്റില് നിന്നും താക്കോലെടുത്ത് ചെറിയ ഗോദറേജ് പൂട്ടിന്റെ അകത്തേക്ക് തിരുകാനൊരുങ്ങുമ്പോള് പെട്ടന്നാണ് മുറ്റത്തൊരു ശബ്ദം കേട്ടത്. അവിടേക്ക് എത്തി നോക്കിയപ്പോള് പഴയ വെള്ളപ്പൂച്ച. പൂട്ടുതുറന്ന് അകത്തേക്കു കടക്കുന്നതിനിടയില് പൂച്ച മുറ്റത്തു നിന്നും വരാന്തയിലേക്ക് നടക്കുന്നതാണ് ശശി കണ്ടത്.

ഞാനതിനെ കൈ കൊണ്ട് വീണ്ടുമൊന്ന് ആട്ടി. പക്ഷേ ആ സമയം ആ പൂച്ച സര്വ്വശക്തിയും പ്രയോഗിച്ച് എനിക്കു നേരെ ചീറി വന്നു. ഒരു നിമിഷം ഞാന് ഭയപ്പെട്ടു. ഭ്രാന്ത് വരുന്ന പൂച്ചകളെയും പട്ടികളെയും കുറിച്ച് ഞാന് ധാരാളം കേട്ടിട്ടുണ്ട് അങ്ങനെ ഏതെങ്കിലും ഒരു പൂച്ചയാണെന്ന് വിചാരിക്കുമ്പോഴാണ് എനിക്ക് ഒരു കാര്യം ഓര്മ്മ വന്നത്. അത് അമ്മ പറഞ്ഞതായിരുന്നു. ഭ്രാന്തു പിടിച്ച പൂച്ചയ്ക്കും പട്ടിയ്ക്കുമൊക്കെ നേരെ വെള്ളമൊഴിച്ചാല് ഓടിപ്പോകുമെന്നതായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇനി സംഭവിച്ചത് ഒരു പക്ഷേ ശശിധരന്റെ വാക്കുകളില് കേള്ക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം അത് പറയുമ്പോള് അദ്ദേഹത്തിന്റെ ചുണ്ടുകള് വിറയ്ക്കുകയും കണ്ണുകളില് ഭയം നിഴലിക്കുകയും ചെയ്തിരുന്നു. ഇവിടെ അദ്ദേഹത്തെ നമുക്ക് അവിശ്വസിക്കാനാവുന്നില്ല. കാരണം ശശി പറഞ്ഞ ഈ സംഭവം മല്ലപ്പള്ളിയില് വേറെ പലര്ക്കും അനുഭവപ്പെട്ടിട്ടുണ്ടുവത്രെ. അതില് വേണുഗോപാലും കുര്യനുമൊക്കെ ചിലര് മാത്രം. ചിലതൊക്കെ ചിലര്ക്ക് രഹസ്യമാക്കി വയ്ക്കാന് താല്പര്യമുള്ളതിനാല് പലരും ഇതൊന്നും പറയുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം.

ആ സാധാരണ പൂച്ചയ്ക്കു നേരെ വെള്ളമൊഴിച്ചപ്പോള് തന്റെ വിശ്വാസവും കണക്കുക്കൂട്ടലുകളും തെറ്റുന്നതായി അയാള് തിരിച്ചറിഞ്ഞു. കാരണം ഇപ്പോള് അത് കുറച്ചുകൂടി ശക്തി സംഭരിച്ചു കൊണ്ട് ശശിക്കു നേരെ ചീറി അടുക്കുകയായിരുന്നു. വെള്ളം ചീറ്റല് തുടരുകയും പൂച്ച രൗദ്രഭാവത്തോടെ ശശിക്കു നേരെ അടുത്തുകൊണ്ടിരിക്കുകയും ചെയ്തു. അവസാനം മണ്കലത്തിലെ വെള്ളം മുഴുവന് തീര്ന്നു. ഇനി പൂച്ചയുടെ രൗദ്രത തുടര്ന്നാല് അരമീറ്ററിന്റെ വ്യത്യാസം കടന്ന് അത് ഒരു പക്ഷെ തന്നെ ആക്രമിച്ചേക്കാം എന്നുകൂടി അയാള് ഭയപ്പെട്ടു. മാത്രയുടെ വ്യത്യാസത്തില് ആ സാധാരണ പൂച്ച രൗദ്രഭാവത്തോടെ തന്നെ ശശിധരനുമേല് ചാടിവീണു എന്നു തോന്നി. പക്ഷെ അത് സംഭവിക്കുന്നതിനു മുമ്പ് പൂച്ചയുടെ രണ്ടു കാലുകളിലും പിടിച്ച് ആരോ പുറകോട്ടു വലിച്ചതായി ശശി തിരിച്ചറിഞ്ഞു. തന്റെ പുറംകാലുകളില് പിടിച്ചിരിക്കുന്ന ആ അപ്രത്യക്ഷശക്തിയെ കടിച്ച് മുറിവേല്പ്പിക്കാനോ ആക്രമിക്കാനോ പൂച്ച നടത്തുന്ന ശ്രമം അയാള് അറിയുന്നുണ്ടായിരുന്നു. വീണ്ടും അതാവര്ത്തിച്ചുകൊണ്ടേയിരുന്നു; അയാള്ക്കു നേരെയുള്ള പൂച്ചയുടെ ആക്രമണ ശ്രമവും പിന്നിലേക്കുള്ള പിടിച്ചു വലിക്കലും. അല്പ്പസമയത്തിനുള്ളില് പൂച്ചയുടെ മുഖം മുറ്റത്തെ മണ്ണില് പലപ്രാവശ്യം അമരുകയും ഉയരുകയും ചെയ്തു. ഒടുവില് ടോര്ച്ചിന്റെ വെളിച്ചത്തില് രക്തം പുരണ്ട മുഖത്തോടു കൂടിയ പൂച്ചയെ ശശി പൂര്ണ്ണമായും കണ്ടുവെന്നു പറയുന്നു. ശശി വലതു കൈയുടെ കൈപ്പത്തി നീട്ടി. അതില് ഒരു ഓര്മ്മ പുതുക്കല് പോലെ കാണുന്ന ആ പാടുകള് എപ്പോഴോ ഒരിക്കല് പൂച്ചയുടെ ആക്രമണത്തിനിടയില് നിന്നു രക്ഷനേടാന് തെന്നി മാറുമ്പോള് കൈത്തലം ചുവരില് തറച്ച് കീറിയതാണത്രെ. എന്നാല് പിറ്റേദിവസം പ്രഭാതത്തില് പൂച്ചയെ അവിടെയെങ്ങും കണ്ടില്ലത്രെ. പൂച്ചയും പൂച്ചയുടെ ആക്രമണവും ഒന്നും തന്നെ ഇന്നും അലട്ടുന്നില്ലെന്നാണ് അയാള് പറയുന്നത്. പക്ഷെ ആ പൂച്ചയുടെ ആക്രമണത്തില് നിന്നും തന്നെ രക്ഷിച്ച ശക്തി ഏതാണെന്ന് ഇന്നും ശശിക്ക് അജ്ഞാതം.